Editorial

യുദ്ധമല്ല, സമാധാനമാണ് വേണ്ടത്

ഒന്നാം ലോക മഹായുദ്ധത്തിനും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷവും ലോകം പല ഘട്ടങ്ങളിലും അതിന് അനുബന്ധമായ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ജനജീവിതത്തിൻ്റെ സ്വസ്ഥതയും സമാധാനവും സമ്പാദ്യവും തകർക്കാനും നശിപ്പിക്കാനുമല്ലാതെ ഒരു യുദ്ധം കൊണ്ട് ആർക്കും നല്ലതായിട്ട് സംഭവിച്ചതായി ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
യുദ്ധം ഒന്നിനും പരിഹാരമല്ല. ഇരു ശക്തികളുടെയും താല്പര്യങ്ങളെ പിൻപറ്റിയുള്ള പോർമുഖ തുറക്കലിനും കരുത്ത് പുറത്തെടുക്കുന്നതിലും അപ്പുറം യുദ്ധത്തിന് നിർവചനമില്ല. ഈയടുത്ത കാലത്ത് ലോകം സാക്ഷ്യം വഹിച്ചത് ഇന്ത്യ -പാക്ക് യുദ്ധമാണ്. പഹാൽ ഗ്രാമിലെത്തിയ ടൂറിസത്തിന്റെ ഭാഗമായി എത്തിയവരെ പേരും ചോദിച്ച് മതം തിരഞ്ഞ് വെടിവെച്ച് കൊന്നതിനെതിരെ ഇന്ത്യയുടെ തിരുനെറ്റിയിൽ ഒഴുക്കിയ സ്വന്തം മക്കളുടെ ചോരയ്ക്ക് രാജ്യവും സൈന്യവും കനത്ത ഭാഷയിൽ തന്നെ മറുപടി പറഞ്ഞു.
രണ്ട് നാൾ മാനവ സമൂഹം ആശങ്കയോടെ പിന്നിട്ടു. ഒടുവിൽ പാക്കിസ്ഥാൻ്റെ തന്നെ ഇടപെടലിൽ സമാധന കരാർ പരിധികൾ ലംഘിക്കപ്പെടുമ്പോൾ പ്രതിരോധമെന്ന നിലയിൽ അല്ല ഇറാൻ-ഇസ്രായേൽ ആക്രമണം. യുക്രെയിൻ പല്സ്തീൻ യുദ്ധം തുടങ്ങിയിട്ട് നാല് വർഷമാക്കുന്നു. ഇസ്രയേൽ നടത്തുന്ന ഗാസയുദ്ധം രണ്ട് വർഷത്തോളം അടുക്കുമ്പോളാണ് അതിൻ്റെ പേടിപ്പിക്കുന്ന, ഹൃദയഭേദകമായ ചിത്രങ്ങളും വിവരങ്ങളും മനസിനെ പൊള്ളിക്കുമ്പോഴാണ് ഇറാൻ-ഇസ്രായേൽ പോർമുഖം തുറക്കപ്പെട്ടത്.
ശക്തി തെളിയിക്കലിനപ്പുറം എന്ത് ന്യായമാണ് അതിന് പറയാനുള്ളത്. സദുദ്ദേശപരമായ പുരോഗതിയ്ക്ക് ഉപയോഗിക്കേണ്ടതായ ആണവോർജം വിനാശകരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ രാഷ്ട്രങ്ങളുടെ തലവന്മാർ തന്നെ നേതൃത്വം കൊടുക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘങ്ങൾക്കാണ് വഴി തുറക്കുന്നത്. പ്രതീക്ഷിക്കാത്ത വൻ പ്രതിസന്ധികളുടെ നടുവിലാണ് ഇന്ന് മനുഷ്യൻ. മാരകമായ വൈറസുകളും കൊടിയ ദുരന്തങ്ങളും ഒന്നിനു പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുമ്പോൾ എന്തായിരിക്കും അവസ്ഥ.
200 ഓളം പോർ വിമാനങ്ങൾ ഉപയോഗിച്ച് അതിശക്തമായ ആക്രമണമാണ് ഇറാനും ഇസ്രയേലും പരസ്പരം നടത്തുന്നത്. ആക്രമണത്തിൽ ഇറാൻ്റെ സൈനിക മേധാവികളടക്കം കൊല്ലപ്പെടുകയും ഭൗതികമായും സാമ്പത്തികമായും ഈ രാജ്യങ്ങൾക്കും വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മധ്യപൂർവ്വ പ്രദേശവും പശ്ചിമേഷ്യയും സംഘർഷാത്മകമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഓപ്പറേഷൻ ട്രൂ പ്രോമിസ് ത്രീ എന്നാണ് ഇസ്രയേൽ നടത്തുന്ന ആക്രമണം. എല്ലാ രീതിയിലും പൈശാചികവും മനുഷ്യവകാശ ലംഘനവുമാണ് ഇത്. ഇത്തരം ദുരന്തങ്ങൾ തടയുന്നതിനായി സർവരാജ്യങ്ങളുമായി കൂടിയാലോചന നടത്തി തയ്യാറാക്കപ്പെട്ട അന്തരാഷ്ട്ര കരാറുകൾ പോലും ലംഘിച്ചുകൊണ്ട് രാജ്യങ്ങൾ ഏകപക്ഷീയമായി മൂന്നോട്ട് പോകുന്നത് മനുഷ്യസമൂഹത്തിന് വരും തലമുറകളുടെ അസ്തിത്വത്തെ പോലും നിലം പരിശാക്കും.
രാഷ്ട്രങ്ങൾ, ഐക്യ രാഷ്ട്ര സംഘടന ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഇടപ്പെട്ട് അറുതി വരുത്താനും തടയിടാനും കർശനമായി തന്നെ നിലപാട് എടുക്കണം. സമാധാനം ആഗ്രഹിക്കുന്ന ജനസമൂഹത്തിൻ്റെ വിലാപങ്ങൾ ഇനിയും തുടർന്നാൽ അത് ലോകത്തെ നിശ്ചലമാക്കും. അശാന്തിയുടെ കർമ്മങ്ങൾ ഒഴിയണം. സമാധനം പുലരണം.

error: