International

വെടിനിർത്തൽ നീക്കം; വിട്ടുവീഴ്ചകൾക്ക് വഴങ്ങാതെ ഹമാസും ഇസ്രയേലും

ഗാസ(Gaza):അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഗസയിലെ വെടിനിര്‍ത്തല്‍ ശ്രമവും പരാജയപ്പെട്ടു.

60 ദിവസത്തെ വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് മുന്നോട്ടുവെച്ച  നീക്കം ഹമാസിന്‍റെയും ഇസ്രയേലിന്‍റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ തുടര്‍ന്ന് ഇല്ലാതായത്. നിലവിലെ സാഹചര്യം വളരെ കലുഷിതമായാണ് തുടരുന്നത്. ഇസ്രയേലിന്‍റെ ആക്രമണത്തില്‍ നൂറുകണക്കിന് പേരാണ് ഗാസയില്‍ മരിച്ച്  വീഴുന്നത്.

ഇസ്രയേലിനെതിരെ സഖ്യങ്ങൾ തന്നെ രൂപപ്പെടുകയാണിപ്പോൾ. ഗാസയിലെ കുഞ്ഞുങ്ങളുടെ മുഖം എല്ലാവരുടേയും ഉറക്കം കെടുത്തിത്തുടങ്ങിയിരിക്കുന്നു. അപ്പോഴും ചില രാഷ്ട്രീയ കടുംപിടിത്തങ്ങൾ വേരുപിടിക്കുന്നുവെന്ന് വ്യക്തം. അമേരിക്കയുടെ സഹായപദ്ധതി യുഎൻ അംഗീകരിക്കുന്നില്ല.

പക്ഷേ, ബ്രിട്ടനും ഫ്രാൻസും ഒറ്റക്കെട്ടാണ്. അമേരിക്കൻ പ്രസിഡന്‍റിന്‍റെ നീക്കങ്ങൾ മാത്രം അവ്യക്തമാണ്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച ദുരന്തമായി. അതിനിടെ ട്രംപ് ആവർത്തിച്ചൊരു കാര്യം ഇന്ത്യ – പാക് ഏറ്റുമുട്ടലിൽ തങ്ങളാണ് മധ്യസ്ഥം വഹിച്ചതെന്നതാണ്. ഇന്ത്യ നിഷേധിച്ചു.

രണ്ട് യുദ്ധങ്ങൾ, യുക്രെയ്നും ഗാസയും ഒറ്റ ദിവസം കൊണ്ടവസാനിപ്പിക്കുമെന്ന് വീരവാദം മുഴക്കി ഭരണത്തിൽ കയറിയിട്ട്, അതുരണ്ടും നിർത്താനായിട്ടില്ലെന്ന് മാത്രമല്ല നെതന്യാഹുവും പുടിനും ചെറുവിരലിൽ ചുറ്റി പാവ കളിക്കുകയാണ്  ട്രംപിനെ.

അതിന്‍റെ നിരാശയിലാവണം ഇന്ത്യ – പാക് സംഘർഷത്തിലെ അവകാശവാദം. അതും വ്യാപാര ധാരണ പറഞ്ഞ് ഭീഷണിപ്പെടുത്തി. ഒരു ഫോൺകോളിൽ തീർത്തു യുദ്ധമെന്നാണ്  നിസാരമെന്ന മട്ടിലെ അമേരിക്കൻ പ്രസിഡന്‍റിന്‍റെ വാക്കുകൾ.

Highlights: Ceasefire move; Hamas and Israel refuse to compromise

error: