KeralaHighlights

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി വീണ്ടും വിവാദം; പാർവതി തിരുവോത്തിനെതിരെ ഭാഗ്യലക്ഷ്മിയും മാല പാർവതിയും

തിരുവനന്തപുരം(Thiruvananthapuram): ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് ബന്ധപ്പെട്ട നടപടികളിലുണ്ടായ തുടർനടപടിയെ ചൊല്ലി പുതിയ വിവാദം. നടി പാർവതി തിരുവോത്തിയുടെ വിമർശനത്തിനെതിരെ ഭാഗ്യലക്ഷ്മിയും മാല പാർവതിയുമാണ് രംഗത്തെത്തിയിരിക്കുന്നത്. അന്വേഷണ സംഘവുമായി സഹകരിക്കാതിരുത്തിയപ്പോഴാണ് പാർവതി സർക്കാർ നടപടികളെ ചോദ്യം ചെയ്തതെന്നും അതിന് ന്യായം ഇല്ലെന്നുമാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസുകൾ അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചെന്ന വാർത്തയ്ക്കൊടുവിലാണ് പാർവതി തിരുവോത്തി മുഖ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടത്. “വലിയ ധൃതിയൊന്നുമില്ലല്ലോ, റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമല്ലേ?” എന്നായിരുന്നു പാർവതിയുടെ പരിഹാസത്തോടെയുള്ള വിമർശനം.

രൂപീകരണ സമയത്തുതന്നെ പ്രാധാന്യത്തിന്റെയും പ്രതീക്ഷയുടെയും കേന്ദ്രമായിരുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും സർവജന ശ്രദ്ധ പിടിച്ചുപറ്റുകയാണ്. തുടരന്വേഷണ നടപടികളെ കുറിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി ഉടൻ വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

പേരെടുത്ത് പറയാതെയാണ് പാർവ്വതിക്കെതിരായ ഭാഗ്യലക്ഷ്മിയുടെ ഇപ്പോഴത്തെ വിമർശനം. പാർവ്വതിയുടെ നടപടിയെ വിമർശിച്ച് മാലാ പാർവ്വതി തുറന്ന കത്തെഴുതി. കമ്മിറ്റിക്ക് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് ശിക്ഷിക്കണമെന്നാണോ ആഗ്രഹമെന്നാണ് ചോദ്യം. ഒരു സഹപ്രവർത്തക രഹസ്യമായി തന്നോട് പങ്കുവെച്ച ദുരനുഭവം ഹേമ കമ്മിറ്റിക്ക് മുന്നിൽ താൻ പറഞ്ഞതിൽ എഫ്ഐആർ ഇട്ടപ്പോൾ സഹപ്രവർത്തക എതിർത്തത് കൊണ്ടാണ് സുപ്രീംകോടതിയിൽ പോയതെന്നാണ് മാല പാർവ്വതിയുടെ വിശദീകരണം. ചെയ്യേണ്ടതെല്ലാം ചെയ്തന്നാണ് സർക്കാർ നിലപാട്.

കേസുകളോട് നടിമാരക്കം സഹകരിക്കാത്ത പ്രശ്നം തുറന്ന് പറയാനാണ് സർക്കാറിൻ്റെയും ഡബ്ള്യുസിസിയെ എതിർക്കുന്നവരുടെയും നീക്കം. എന്നാൽ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പോലും നീതി കിട്ടാതിരിക്കെ വർഷങ്ങൾക്ക് മുമ്പ് നടന്ന ദുരനുഭവങ്ങളിൽ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിട്ട് എന്ത് കാര്യമെന്നാണ് പല ഡബ്ള്യുസിസി അംഗങ്ങളും ചോദിക്കുന്നത്.

Highlights: Controversy again over Hema Committee report; Bhagyalakshmi and Mala Parvathy against Parvathy Thiruvoth

error: