HighlightsKerala

വഴിക്കടവിൽ പ്രതിഷേധം: പഞ്ചായത്തിന് മുന്നിൽ എൽഡിഎഫ്, കെഎസ്‌ഇബിക്ക് മുന്നിൽ യുഡിഎഫ്, വനം ഓഫീസിന് മുന്നിൽ ബിജെപി

മലപ്പുറം(Malappuram): വഴിക്കടവിൽ അനന്തുവിൻ്റെ മരണത്തിനിടയാക്കിയ അപകടത്തിൽ പരസ്പരം കുറ്റപ്പെടുത്തി യുഡിഎഫും എൽഡിഎഫും ബിജെപിയും. അപകടത്തിന് കാരണം പഞ്ചായത്തിന്റെ വീഴ്ചയെന്ന് ആരോപിച്ച് എൽഡിഎഫ് വഴിക്കടവ് പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എന്നാൽ കെഎസ്ഇബിയുടെ വീഴ്ചയാണിതെന്ന് ആരോപിച്ച് യുഡിഎഫ് വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്കും മാർച്ച് നടത്തി. പിന്നാലെ വനം വകുപ്പ് ഓഫീസിന് മുന്നിൽ ബിജെപിയും പ്രതിഷേധിക്കുന്നുണ്ട്.

വഴിക്കടവ് പഞ്ചായത്തിലേക്ക് വന്യമൃഗ ശല്യം തടയുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ച് എൽഡിഎഫ് മാർച്ച് സിപിഎം പിബി അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ കാട് കയറുന്നുവെന്നും കാട്ടാന ഇറങ്ങിയാൽ രക്ഷപ്പെട്ടു എന്നാണ് സതീശൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പന്നിയെ കെണി വയ്ക്കുന്നത് പഞ്ചായത്ത് ഒത്താശയോടെയാണ്. മരണത്തിൽ പോലും മായം കലർത്തുകയാണ് പ്രതിപക്ഷം. യുഡിഎഫ് നിഗൂഢ പദ്ധതികൾ ആവിഷ്കരിച്ച് നിൽക്കുകയാണ്. കൈപ്പത്തി ആണ് അടയാളം, പന്നിക്കെണിയല്ലെന്ന് കോൺഗ്രസ് ഓർക്കണം. ഒരു പഞ്ചായത്ത് കിട്ടിയാൽ പന്നിക്കെണി ആണെങ്കിൽ കേരളം കിട്ടിയാൽ എന്തായിരിക്കും ഇവരുടെ സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു.

Highlights l: Protest in Vazhakadavu: LDF in front of the panchayat office, UDF in front of the KSEB office, and BJP in front of the forest office.

error: