പെരുമ്പാമ്പിനെ ചാക്കിലാക്കി യാത്രക്കാർ
പാലക്കാട്(Palakkad): തൃത്താല കുമ്പിടി പെരുമ്പലത്ത് നിന്നും ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. രാത്രിയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ യാത്രക്കാരാണ് പെരുമ്പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ധൻ കുമ്പിടി സ്വദേശി മനോജ് ആണ് പാമ്പിനെ പിടികൂടിയത്.
അതേസമയം പെരിങ്ങത്തൂർ കരിയാട് എന്ന സ്ഥലത്ത് നിന്നും കിട്ടിയ പെരുമ്പാമ്പിന്‍റെ മുട്ട വിരിഞ്ഞു. മെയ് ആദ്യ വാരത്തിൽ കരിയാടുള്ള വീട്ടുപറമ്പിലാണ് പെരുമ്പാമ്പിനെയും മുട്ടയും കണ്ടത്. സർപ്പ വോളണ്ടിയറും കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന മാർക്കിന്‍റെ പ്രവൃത്തികളുമായ ബിജിലേഷ് കോടിയേരി സ്ഥലത്ത് എത്തി.
പാമ്പിനെ കാട്ടിലേക്ക് വിട്ടയക്കുകയും അവിടെ നിന്ന് കിട്ടിയ മുട്ടകൾ കൃത്രിമ സാഹചര്യത്തിൽ വിരിയിച്ച് എടുക്കുകയും ചെയ്തു. വിരിഞ്ഞ കുഞ്ഞുങ്ങളെ കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിന്റേയും സെക്ഷൻ ഫോറസ്റ്റർ ജിജിലിന്റേയും നിർദേശ പ്രകാരം ഉൾക്കാട്ടിൽ വിട്ടയച്ചു.
Highlights: Travelers carry python in a sack