Public

കൊച്ചിയിലെ ഡോക്ടറുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

കൊച്ചിയിലെ ഫാം ഹൗസിലാണ് ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധരില്‍ ഒരാളായ ഡോ. ജോര്‍ജ് പി. എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാം ഹൗസില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പ്രായാധിക്യവും അതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. നേരത്തെ പോലെ ശസ്ത്രക്രിയ നടത്താന്‍ കഴിയുന്നില്ല. ഇതില്‍ നിരാശയുണ്ടെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ ഡോക്ടര്‍ ജോര്‍ജ് പി. എബ്രഹാമിന് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

കൊച്ചിയിലെ ഫാം ഹൗസിലാണ് ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനായിരുന്നു ജോര്‍ജ്. രാജ്യത്തെ തന്നെ വൃക്ക രോഗ ചികിത്സയില്‍ ഒട്ടേറെ നേട്ടങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ്. 32 വര്‍ഷം നീണ്ട കരിയറില്‍ അദ്ദേഹം രണ്ടായിരത്തി അഞ്ഞൂറിലേറെ വൃക്ക മാറ്റിവെയ്ക്കല്‍ നടത്തിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

error: