National

ലോക വന്യജീവി ദിനം: പ്രധാനമന്ത്രി ഗുജറാത്തിൽ സിംഹ സഫാരിയിൽ പങ്കെടുത്തു

ന്യൂഡൽഹി: ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഗിർ വന്യജീവി സങ്കേതത്തിൽ സിംഹ സഫാരിയിൽ പങ്കെടുത്തു. ഗുജറാത്ത് പര്യടനത്തിലായ പ്രധാനമന്ത്രി മോദി, മന്ത്രിമാരോടും മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരോടും ഒപ്പം വനം സന്ദർശിച്ചു.

സോമനാഥിൽ 12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായ ശിവക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷം ഞായറാഴ്ച വൈകുന്നേരം മോദി സാസനിൽ സംസ്ഥാന വനം വകുപ്പ് നിയന്ത്രിക്കുന്ന ഫോറസ്റ്റ് ഗസ്റ്റ് ഹൗസായ സിൻ സദാനിൽ രാത്രി തങ്ങി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി സഫാരിയില്‍ പങ്കെടുത്തത്.

തുടര്‍ന്ന് ഗിർ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനമായ സാസൻ ഗിറിൽ, ദേശീയ വന്യജീവി ബോർഡിന്റെ ഏഴാമത് യോഗത്തിലും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഈ വർഷം മേയിൽ നടക്കാനിരിക്കുന്ന ഏഷ്യാറ്റിക് സിംഹങ്ങളുടെ ജനസംഖ്യാ കണക്കെടുപ്പ് പ്രഖ്യാപിച്ചു.

ജുനഗഢിൽ നാഷണൽ റഫറൽ സെന്റർ-വൈൽഡ്‌ലൈഫിന് തറക്കല്ലിട്ടു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ മനുഷ്യ-വന്യജീവി സംഘർഷ മാനേജ്‌മെന്റിനായുള്ള ഒരു സെന്റർ ഓഫ് എക്‌സലൻസ്, SACON സ്ഥാപിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു, കൂടാതെ നദി ഡോൾഫിനുകളെക്കുറിച്ചുള്ള ഒരു പുസ്തകം പ്രകാശനം ചെയ്തു.

error: