ഉത്തരാഖണ്ഡിൽ ഒരു സീസണും ഓഫ് സീസണായി കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഒരു സീസണും ഓഫ് സീസണായി കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ശൈത്യകാലത്ത് ഉത്തരാഖണ്ഡിന്റെ മഹത്വം വിനോദസഞ്ചാരികൾ കാണണമെന്നും അതിനെ ‘ബരാഹ്മസി’ (പന്ത്രണ്ട് മാസത്തെ സവിശേഷത) ആക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആഹ്വാനം ചെയ്തു. ഉത്തരാഖണ്ഡിൽ നടന്ന ബൈക്ക്, ട്രെക്ക് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരാഖണ്ഡിലെ ഉത്തരാഖണ്ഡിലെ മുഖ്വ-ഹർസിൽ സന്ദർശിച്ച പ്രധാനമന്ത്രി മോദി, ‘ഗംഗാദേവിയുടെ ശൈത്യകാല വാസസ്ഥലം’ ആയ മുഖിമത് ക്ഷേത്രത്തിൽ പ്രാർഥന നടത്തി.
ഉത്തരാഖണ്ഡ് ഹിമപാതത്തിൽ 8 പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു
ജോളി ഗ്രാന്റ് വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും മറ്റു വിശിഷ്ട വ്യക്തികളും ചേർന്ന് സ്വീകരിച്ചു.
മതപരമായ ടൂറിസം വർധപ്പിക്കുന്നതിനും ഹോംസ്റ്റേകളും ബിസിനസുകളും ഉൾപ്പെടെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിന്റർ ടൂറിസം പരിപാടി ഉത്തരാഖണ്ഡ് സർക്കാർ ആരംഭിച്ചിട്ടുണ്ട്.
കേദാർനാഥിനും ഹേമകുണ്ഡ് സാഹിബിനുമായി 6,000 കോടിയിലധികം രൂപയുടെ നിക്ഷേപമുള്ള രണ്ട് പ്രധാന റോപ്പ്വേ പദ്ധതികൾക്ക് പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമിതി അംഗീകാരം നൽകിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.