National

40 വർഷമായി ചെന്നൈയിലെ ഈ ക്ഷേത്രം റംസാൻ മാസത്തിൽ ഇഫ്താർ വിളമ്പുന്നു

ചെന്നൈ: 40 വർഷത്തിലേറെയായി റംസാൻ മാസത്തിൽ മുസ്‌ലിങ്ങൾക്ക് ഇഫ്താർ വിരുന്നുകൾ നടത്തി മതസൗഹാർദ്ദത്തിന്റെ പ്രതീകമായി ചെന്നൈയിലെ സൂഫിദാർ ക്ഷേത്രം. 1947ൽ ഇന്ത്യാ വിഭജനത്തിനുശേഷം ചെന്നൈയിലേക്ക് താമസം മാറിയ സിന്ധിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥിയായ ദാദ രത്തൻചന്ദാണ് ഈ പാരമ്പര്യം ആരംഭിച്ചത്.

റംസാനിലെ എല്ലാ രാത്രിയിലും സൂഫിദാർ ക്ഷേത്രത്തിൽ നിന്നുള്ള വളണ്ടിയർമാർ ട്രിപ്ലിക്കേനിലെ വല്ലാജ പള്ളിയിലെ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ വിഭവങ്ങളുമായി എത്തുന്നു. പള്ളിയിൽ പോകുന്ന ഏകദേശം 1,200 മുസ്‌ലിങ്ങൾക്ക് ഇവർ ഭക്ഷണം വിളമ്പുന്നു.


ചെന്നൈയിലെ കൊടും ചൂടിൽ 13 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്യുന്ന മുസ്‌ലിങ്ങൾക്ക് ഇവർ ആദരസൂചകമായി പരമ്പരാഗത മുസ്‌ലിം തൊപ്പികളും നൽകുന്നു.

തമിഴ്‌നാട്ടിലെ ആർക്കോട്ട് രാജകുടുംബാംഗങ്ങൾ ക്ഷേത്രം സന്ദർശിക്കാൻ വന്നപ്പോഴാണ് ഇഫ്താർ ഭക്ഷണം വിളമ്പുന്ന ആചാരം ആരംഭിച്ചത്. അന്നുമുതൽ, ഹിന്ദു, മുസ്‌ലിം സന്നദ്ധപ്രവർത്തകരുടെ സംയുക്ത പരിശ്രമത്തിലൂടെ ഈ ഇഫ്താറിന് വലിയ പ്രചാരം ലഭിച്ചു. ക്ഷേത്രത്തിൽ ഭക്ഷണം തയ്യാറാക്കി വൈകുന്നേരം 5:30 ഓടെ പള്ളിയിൽ എത്തിക്കുകയാണ് ചെയ്യാറ്.

error: