നിലമ്പൂരിൽ സി.പി.എം നേരിട്ട് ഇറങ്ങുന്ന രാഷ്‌ട്രീയം
കോരിച്ചൊരിയുന്ന മഴയുടെ തണുപ്പിലും നിലമ്പൂരിന്റെ തിരഞ്ഞെടുപ്പ് ചൂടിന് ഒരംശം പോലും കുറവില്ല. അനുനിമിഷം കൂടുകയാണ്. അങ്കത്തട്ടിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം.സ്വരാജ് പ്രഖ്യാപിക്കപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പ് ആവേശം കൂടുതൽ ഉയർന്നു തുടങ്ങി. സ്വരാജിൻ്റെ സ്ഥാനാർത്ഥിത്വത്തിലൂടെ നിലമ്പൂർ തിരഞ്ഞെടുപ്പിനെ സി.പി.എം ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തം. നിലവിലെ നിലമ്പൂർ മണ്ഡലമായ പുനർ നിർണയിക്കപ്പെട്ടതിനു ശേഷം ഓറഞ്ച് മുതൽ സ്തൈ സ്കോപ്പ് പോലെയുള്ളതൊന്നും തോടിപ്പോകാതെ പാർട്ടി അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ രാഷ്ട്രീയ പരമായി ശ്രദ്ധിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കുന്നത് പാർട്ടി അണികളിലും അഭ്യുദയകാംക്ഷികളിലും വലിയ ആരവമാണ് ഉണർത്തിയിരിക്കുന്നത്. കുഞ്ഞാലിക്ക് ശേഷം നിലമ്പൂരിൽ ചിഹ്നത്തിൽ മൽസരിക്കുന്നയാളെന്ന പ്രത്യേകതയും ഇത്തവണ സ്വരാജിന്റെ സ്ഥാനാർഥിത്വത്തിനുണ്ട്. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ് കുട്ടി പൊന്നാനിയിൽ മത്സരിച്ചതും 2006ൽ പി ശ്രീരാമകൃഷ്ണനും മത്സരിച്ചത് ഒഴിച്ചാൽ പത്ത് കൊല്ലമായി എറനാടൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്വതന്ത്രരെ രംഗത്ത് ഇറക്കുന്നതാണ് സി.പി.എമ്മിൻ്റെ ശൈലി. അതിനാൽ പിണറായി സർക്കാരിൻ്റെ തുടർ ഭരണത്തിൻ്റെ വാർഷിക നിറവിൽ മാറ്റമാക്കുന്നത്. സാമ്പത്തിക- സാമൂഹികമായ അലങ്കാരങ്ങളു അടയാളങ്ങളും ഉള്ളവരെ മത്സരിപ്പിക്കുന്നതിൽ പാർട്ടി അണികളി നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് വിരാമമിട്ട് കൊണ്ട് കൂടിയാണ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പാർട്ടിയുടെ യുവരക്തവും ബൗദ്ധിക മുഖവുമായ എം.സ്വരാജിൻ്റെ വരവ്. അവസാനമായി നടന്ന 2021-ലെ തിരഞ്ഞെടുപ്പിൽ വി.വി. പ്രകാശ് മത്സരിച്ചപ്പോൾ കിട്ടിയ വോട്ടുകൾ സി.പി.എം മുഖവിലയ്ക്കെടുക്കുന്നു. കോൺഗ്രസ് തിരഞ്ഞെടുപ്പ് ഗോദയിൽ ആദ്യമേ തന്നെ സ്ഥാനാർത്ഥി പ്രഖ്യപിച്ച് ബൂത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി മുന്നിലാണ്. ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അൻവർ രാജിവെച്ച ഒഴിവിൽ ഒരു വർഷം തികച്ചില്ലാത്ത ഭരണകാലയളവിൽ, നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലെ ഫലം നിർണായകമാണ് സി.പി.എമ്മിനും കോൺഗ്രസിനും. മൂന്നാം ഭരണം ലക്ഷ്യമിടുന്ന സി.പി.എം സ്വരാജിലൂടെ പാർട്ടിയുടെ മണ്ഡലത്തിലെ അടിത്തറ പരിശോധിക്കാൻ കൂടിയാണ് ലക്ഷ്യമിടുന്നത്.
2016 ൽ തൃപ്പുണിത്തറയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്വരാജ് 2021- കെ. ബാബുവിനോട് പരാജയപ്പെടുകയായിരുന്നു. ഔദ്യോഗിക ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുമ്പ് ഒരുക്കങ്ങളുമായി സ്വരാജ് മണ്ഡലത്തിൽ സജീവമായിരുന്നു. മൂന്ന് മാസത്തോളമായി പ്രവർത്തന പരിപാടികളിൽ ഇടപെടുന്നുണ്ട്. തദ്ദേശ- നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നണികൾക്കെല്ലാം അഭിമാന പ്രശ്നമാണ്. നാലാം വാർഷികാഘോഷങ്ങൾ പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ച ആദ്യ നാളുകളിൽ വന്ന ഉപതിരഞ്ഞെടുപ്പ് ഭരണത്തിൻ്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അഞ്ച് വർഷത്തേയ്ക്ക് തിരഞ്ഞെടുത്തയച്ച ജനപ്രതിനിധി സ്വന്തം താൽപ്പര്യത്തെ മാത്രം മുൻനിർത്തി രാജിവെച്ചു വരുന്ന ഉപതിരഞ്ഞെടുപ്പ് നിലമ്പൂർ ജനതയെ വഞ്ചിക്കുന്നതും വരുത്തിവെച്ചതുമാണ്. ജനാധിപത്യം നൽകിയ അവകാശത്തെ അവസരത്തെ ദുരൂപയോഗിക്കുന്നത് ദോഷകരമാണ്. ഏത് മുന്നണി വിജയിച്ചാലും വലിയ രാഷ്ട്രിയം വിജയമായി അത് മാറുകയും ഭാവി പ്രവർത്തനങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കും കരുത്തായും മാറും. അതിലുപരി ഈ തെരഞ്ഞെടുപ്പും ഫലവും കേരള രാഷ്ട്രീയത്തിൽ ചരിത്രപരമായ ചില അടയാളപ്പെടുത്തൽ കൂടി നടത്തുന്നതാവുമെന്നുറപ്പ്.