നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയം പറയുന്നതെന്ത്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കളത്തിലേക്ക് മൂന്ന് പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളും സിറ്റിംഗ് എം.എൽ.എയായിരുന്ന പി.വി അൻവറും എത്തിയതോടെ ഇനിയുള്ള നാളുകൾ കേരളത്തിൻ്റെ രാഷ്ട്രീയ വാർത്തകളുടെയും സംഭവങ്ങളുടെയും ഹെഡ് കോർട്ടേഴ്സ് ആയി നിലമ്പൂർ മാറുമെന്ന് ഉറപ്പായി കഴിഞ്ഞു.
ജനുവരി 13 ന് അൻവർ രാജിവെച്ചതിനു ശേഷം ഏതു സമയവും തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും സാങ്കേതികവും ഇന്ത്യ-പാക്ക് യുദ്ധവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ നീണ്ട് പോകുകയും ഉണ്ടാകുന്നതിന് സാധ്യതയില്ലായിതിരുന്ന രീതിയിലാണ് പൊതു ചിന്തകൾ കടന്നു പോയത്. പെടുന്നനെയാണ് ഒരാഴ്ച്ച മുമ്പ് തെരഞ്ഞെടുപ്പ് തീയതി വന്നത്. വളരെ പെട്ടെന്ന് പ്രചാരണ രംഗം സജീവമായി, ഇനിയും പതിന്മടങ്ങ് വർധിക്കുകയും ചെയ്യും. പക്ഷേ ജനുവരി 19ന് നിലമ്പൂർ ജനം എന്തിനുവേണ്ടിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്, ആ കാര്യത്തെ സംബന്ധിച്ച് നാടിന്റെ പൊതുപ്രശ്നങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഗോദയിൽ ആശയപരമായ സംവാദങ്ങളും ഇടപെടലുകളും നടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിന്റെ ജനാധിപത്യ മനസ് ആവേശത്തോടെ നിലമ്പൂരിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ അവിടെ പക്ഷേ ചർച്ച ചെയ്യപ്പെടുന്നത് ജനങ്ങളെ വഞ്ചിച്ച് ജനാധിപത്യത്തെ അപമാനിച്ച് രാജിവെച്ചു ഇറങ്ങി പോയ ഒരാളുടെ നിലപാടുകളെയും രാഷ്ട്രീയത്തെയുമാണ്. അതിനെന്താണ് പ്രസക്തി..? ജനങ്ങൾക്ക് ഒരു താല്പര്യവുമില്ലാത്ത ഒരു വിഷയത്തെ ഇത്രകണ്ട് ആഴത്തിലും പരപ്പിലും പ്രാധാന്യത്തിലും രാഷ്ട്രീയ രംഗത്തെ അതികായന്മാർ തന്നെ പറഞ്ഞും പരത്തിയും വലിപ്പം നൽകി.
നിലമ്പൂരിൽ ചർച്ച ചെയ്യപ്പെടേണ്ടത് ജനപക്ഷ രാഷ്ട്രീയമാണ്, കേരളം അനുഭവിക്കുന്നതും നേരിടുന്നതുമായ പ്രശ്നങ്ങളും വേവലാതികളുമാണ്. അൻവറിനെ തള്ളിയ യു.ഡി.എഫും പത്ത് വർഷത്തെ ഇടവേളയ്ക്കു ശേഷം പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്തിയ എൽ.ഡി.എഫും ആദ്യം മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് മുൻ കേരള കോൺഗ്രസ് നേതാവിനെ തപ്പി പിടിച്ച് സ്ഥാനാർത്ഥിയാക്കി അവതരിപ്പിക്കുന്ന ബി.ജെ.പിക്കും അത് എന്തുകൊണ്ട് സാധിക്കുന്നില്ല.
ദിവസങ്ങൾക്കു ശേഷം നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാണ് എന്ന് വി.ഡി സതീശൻ ഞായറാഴ്ച്ച പറഞ്ഞു. അതിനും തൊട്ട് മുമ്പ് സ്വരാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്ന വാർത്തസമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണെന്ന് വ്യക്തമാക്കി. അതേ, പോരാട്ടം രാഷ്ട്രീയമാണ്, രാഷ്ട്രീയം ജനാധിപത്യപരമാണ്, ജനങ്ങൾക്ക് വേണ്ടിയുള്ളതാവണം, അവരുടെ ആവശ്യങ്ങളാവണം, അവരുടേതാവണം ആ രാഷ്ട്രീയം.
വ്യക്തിപരമായ താൽപര്യങ്ങൾക്ക് പ്രസക്തി നൽകുന്നത് രാഷ്ട്രീയത്തിൽ ഭൂഷണമല്ല. അതോടൊപ്പം മുന്നണി ഒന്നടങ്കം എഴുതി തളളിയപ്പോൾ തലയിൽ മുണ്ട് ഇടാതെയാണെങ്കിൽ ആ നിലയിൽ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അൻവറിന് വീട്ടിലെത്തി അർധ രാത്രി കണ്ടു. നേരം പുലർന്നപ്പോൾ കോൺഗ്രസ് നേതാക്കൾ ആകെ ഞെട്ടി. രാഹുലിൻ്റെ ഒളിപ്പോരിൽ കോൺഗ്രസ് നേതാക്കൾ ഒന്നാകെ പകച്ചു. വി.ഡി സതീശനും സണ്ണി ജോസഫും രാഹുലിനെ തള്ളിപറഞ്ഞു.
ഇത്രയും കാലം ഒരു കോൺഗ്രസ് നേതാവ് ചെയ്ത പരിപാടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ സെൽഫ് പബ്ലിസിറ്റിയ്ക്കു വേണ്ടി നടത്തിയത്. വൈകാരിക തീരുമാനങ്ങളെടുക്കരുത്, പിണറായിസത്തിനെതിരെ ഒന്നിച്ച് പോരാടണം, കാത്തിരിക്കുക നല്ല തീരുമാനമുണ്ടാകും എന്ന് പറഞ്ഞ രാഹുൽ എന്തു കൊണ്ട് ഷൗക്കത്തിനെതിരെ നടത്തിയ പ്രസ്താവനകൾ പിൻവലിക്കണമെന്ന് പറഞ്ഞില്ല. അപ്പോൾ സന്ദർശനത്തിലെ സത്യസന്ധത സംശയാസ്പദമാണ്. വിശദീകരണവുമായി രാവിലെ മാധ്യമങ്ങളെ കണ്ട രാഹുൽ പിണറായിസത്തിനെതിരെ പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നൊരാളെയാണ് കണ്ടത്. അതിനെ എതിർക്കുന്നവരെ കാണുകയും പിന്തുണയ്ക്കുകയും ചെയ്യും, ഞാൻ പിണറായിസത്തിൻ്റെ ഇരയാണ് എനിങ്ങനെ 39 തവണയാണ് മാധ്യമങ്ങളെ കണ്ട് പിണറായിസം, പിണറായിസം എന്ന് പറഞ്ഞത്.
പുതിയ തലമുറയിൽ പ്രത്യേകിച്ച് കോൺഗ്രസിൻ്റെ യുവജന രാഷ്ട്രീയത്തിൻ്റെ നേതൃത്വ സ്ഥാനത്തിരിക്കുന്ന ഒരാൾ എത്ര അപക്വമതിയാണെന്ന് ആ പ്രതികരണം കാണുന്ന ഏതൊരാൾക്കും മനസ്സിലാക്കും. സമൂഹമാധ്യമങ്ങളിൽ ലൈക്ക് കമൻ്റസ് ഷെയറിൻ്റെ എണ്ണമല്ല യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനമെന്നും രാഷ്ട്രീയ വർത്തമാനമെന്നും പുത്തൻ നേതാക്കൾ പഠിക്കേണ്ടതുണ്ട്, അറിയേണ്ടതുണ്ട്. ജനങ്ങളുടെ വൈകാരികതയ്ക്കും പ്രശ്നങ്ങൾക്കുമാണ് പ്രഥമ പരിഗണന നൽക്കേണ്ടത്. നിലമ്പൂരിനെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രത്യേകിച്ച് ഏറ്റവും ദുരിതപൂർണ്ണമായ വന്യജീവി ആക്രമണം, ഉറ്റവരുടെ മരണവും ഉപജീവന മാർഗമായ കൃഷിയടക്കമുള്ളവ കാട്ടാനകൾ നശിപ്പിക്കുന്നതും കാരണം വഴിയാധാരമായവരുണ്ട് അവർക്കായി എന്ത് ചെയ്യാൻ കഴിയും പേടിയില്ലാതെ സ്വന്തം കിടപ്പാടത്തിൽ കിടന്ന് ഉറങ്ങാൻ തൊഴിൽ ചെയ്യാനും അവസരം സൃഷ്ടിക്കാൻ കഴിയണം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വേദികളിൽ ഉയരേണ്ടതും ചർച്ചചെയ്യാൻ തയ്യാറേണ്ടതുമായ പ്രഥമ വിഷയമാണത്. അങ്ങനെ മനുഷ്യരെ ബാധിക്കുന്നതും നാട്, മണ്ഡലം എന്നിവയിൽ നിന്ന് തിരിയണം ഉപതെരഞ്ഞെടുപ്പ് ഗോളം.