Editorial

അലസതയരുത്…. ജാഗ്രത വേണം

മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം രാജ്യത്തും കേരളത്തിലും കോവിഡ് കേസുകൾ ഉയർന്നിരിക്കുകയാണ്. സംസ്ഥാന സർക്കാർ കോവിഡ് ജാഗ്രത മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ അലട്ടുന്നവർ എല്ലാവരും കോവിഡ് പരിശോധന നടത്തണം, ആൻ്റിജിൻ ടെക്സ്റ്റ് നെഗറ്റീവ് ആയാലും ആർ.ടി.പി.സി.ആർ ടെക്സ്റ്റ് നടത്തണം.
രോഗം വന്നാൽ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള ആരോഗ്യാവസ്ഥയുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും കുട്ടികളും ഗർഭിണികളും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. മാസ്ക് ധരിച്ചാൽ മാത്രം പോരാ കൈ ഇടയ്ക്ക് ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയും സ്റ്റാനിറ്റൈസർ വിവിധ ഘട്ടങ്ങളിൽ ഉപയോഗിക്കുകയും വേണം.
കോവിഡ് രോഗികളെ പാർപ്പിക്കാൻ ആശുപത്രികളിൽ പ്രത്യേകം വാർഡിൽ പാർപ്പിക്കാനുള്ള മുന്നൊരുക്കങ്ങളും അടിയന്തരഘട്ടങ്ങളെ നേരിടാനും ആശുപത്രികൾ നിരന്തരം സജ്ജമായിരിക്കണം. ഇതുവരെ കൂടുതൽ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്ത ജില്ലകൾ കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, കൊച്ചി, ആലപ്പുഴ ജില്ലകളാണ്. നിലവിൽ രാജ്യത്തടക്കം റിപ്പോർട്ട് ചെയ്തിട്ടുള്ളത് ജെ.എൻ വകഭേദമായ എൽ. എ 7 ആണ്. തീവ്രവത കുറവാണെങ്കിലും ആളുകളിൽ പരക്കുന്നത് കൂടുതലാണ്. അതുകൊണ്ട് തന്നെ സകല മനുഷ്യരും ജാഗ്രതയോടെ മൂന്നോട്ട് പോകണമെന്നും ആരോഗ്യവകുപ്പും ഡോക്ടർമാരും നൽകുന്ന നിർദ്ദേശങ്ങൾ വലിയ പ്രധാന്യത്തോടെ പാലിക്കേണ്ടതുമാണ്.
കേരളം കഴിഞ്ഞാൽ കൂടുതൽ രോഗികൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ആരോഗ്യപരമായ സുസ്ഥിരത അന്ത്യന്താപേക്ഷിതമായിരിക്കുന്ന ഘട്ടമാണിത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഞായറാഴ്ച 203 സജീവ കേസുകൾ കണ്ടെത്തി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌. ഡൽഹിയിൽ പുതിയതായി 47 കോവിഡ് കേസുകളായി മൊത്തത്തിൽ 483 കേസുകളാണ് ഡൽഹിയിൽ ആയുള്ളത്. പശ്ചിമ ബംഗാളിൽ 44 പുതിയ കേസുകളടക്കം 331 കേസുകളും ഉണ്ട്. സാഹചര്യം മാറുന്നതിൻ്റെ അടിസ്ഥാനത്തിൽ സ്കൂളുകളിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനായി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
പനി, ജലദോഷം എന്നിവയുണ്ടെങ്കിൽ വീടുകളിൽ തന്നെ വിശ്രമിക്കണമെന്നും സ്കൂളിലേക്ക് എത്തേണ്ടതില്ലെന്നുമാണ് നിർദ്ദേശം കൊടുത്തിരിക്കുന്നത്. ജനുവരി മുതൽ 225 ലധികമാളുകളാണ് രോഗബാധിതരായി മരണപ്പെട്ടത്, സംസ്ഥാനത്ത് ഒരാളും മരണപ്പെട്ടു. കൃത്യമായ പരിശോധനകൾ സംസ്ഥാനത്ത് നടക്കുന്നതിനാലാണ് കോവിഡ് കേസുകൾ വർധവ് ഉണ്ടാക്കുന്നത്. ബുധനാഴ്ച്ച മാർഗനിർദ്ദേശങ്ങളടക്കം പുറത്തിറക്കി ഏതു സാഹചര്യത്തെയും നേരിടാൻ ജനങ്ങൾക്ക് ഒപ്പം സർക്കാരും ആരോഗ്യവകുപ്പും നിൽക്കുന്നുണ്ട്. നിർദ്ദേശങ്ങൾ വ്യക്തമായി പാലിച്ച്, ജാഗ്രതയോടെ മൂന്നോട്ട് നീങ്ങാം.. ഈ സമയവും കടന്നു പോകും…

error: