Editorial

നിലമ്പൂരിലെ പെട്ടിവിവാദം അപക്വരാഷ്ട്രീയം

നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചാരണം കലാശത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. കൊഴുപ്പേകാൻ പ്രിയങ്കാ ഗാന്ധിയും പിണറായി വിജയനും പ്രചരണവേദികളിലെത്തുന്നുണ്ട്. ഇതിനിടയിലെ വെള്ളിയാഴ്ച രാത്രി നിലമ്പൂർ ഒരു നാടകത്തിനു സാക്ഷ്യം വഹിച്ചത്. പാലക്കാട് തീയ്യേറ്റേഴ്സിൻ്റെ ബാനറിൽ ചേട്ടൻ ബാവയായ ഷാഫി പറമ്പിലും അനിയൻ ബാവയായ രാഹുൽ മങ്കൂട്ടത്തിലുമായിരുന്നു പ്രധാന നടന്മാർ. ഇന്നോളം നടന്നിട്ടുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തും രാജ്യത്തും നടന്നിട്ടുള്ളതും നടക്കാറുള്ളതുമായ പരിശോധനകളുടെ ഭാഗമായാണ് ഷാഫി പറമ്പിലും രാഹുലും, പി.കെ ഫിറോസ് സഞ്ചരിച്ച കാർ തടഞ്ഞ് പൊലീസ് പരിശോധന നടത്തിയത്. കാറിൽ ചില പെട്ടികൾ കണ്ടപ്പോൾ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടു അസ്വഭാവികമായി ഒന്നും തോന്നാതിനാൽ പെട്ടി തുറക്കാൻ തയ്യാറാക്കാതിരുന്ന ഉദ്യോഗസ്ഥരെ മനപ്പൂർവം തുറപ്പിച്ച് ഒരു ഷോയായിരുന്നു രാഹുലും ഷാഫിയും കഴിഞ്ഞ രാത്രിയിൽ നിലമ്പൂർ തെരുവിൽ നടത്തിയത്. ആദ്യമായി പൊട്ടിമുളച്ചല്ല എം.പിയും എം.എൽ.എ യുമായത് ഇതൊക്കെ കണ്ടാണ് ഇവിടെയെത്തിയത് എന്നാണ് കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡൻ്റു കൂടിയായ ഷാഫിയുടെ വീമ്പ് പറച്ചിൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിലാണ് ഷാഫിയും ഉപതിരഞ്ഞെടുപ്പിൽ രാഹുലും വിജയിച്ചത്. ജനാധിപത്യമര്യാദ ഇവരുടെ രാഷ്ട്രീയ ബോധ്യത്തിൽ ഇല്ലായെന്ന് വ്യക്തം. നിൻ്റെ സർവീസിനുള്ള പാരിതോഷികം തരാമെന്നാണ് ഇലക്ഷൻ്റെ സുതാര്യത ഉറപ്പുവരുത്താൻ കർത്തവ്യം നിർവഹണത്തിന് എത്തിയ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി രാഹുൽ പ്രതികരിക്കുന്നത്. തിരഞ്ഞെടുപ്പു കാലത്ത് ജില്ലാ വരണാധികാരി എല്ലാ രാഷ്ട്രീയ പാർട്ടികളെയും മാധ്യമങ്ങളെയും ചേർത്ത് യോഗം വിളിച്ച് ഇത്തരം നടപടികൾക്ക് പിന്തുണയും സഹകരണവും അഭ്യർത്ഥിക്കാറുണ്ട്. കാലങ്ങളായി അത് നടക്കാറുമുണ്ട്. നിലമ്പൂരിൽ ഈ മാസം 11ന് ആ യോഗം നടന്നിരുന്നു. അപ്പോഴെല്ലാം തല കുലുക്കിയിട്ട് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കാണിക്കുമ്പോൾ വെറും പുച്ഛമാണ് ഈ യുവ രാഷ്ട്രീയ നേതാക്കളോട് തോന്നുന്നത്. അന്തമായ അധികാര തിമിരമാണ് ഇത്തരം ആളുകളെ നയിക്കുന്നത്. അപ്പോൾ എല്ലാവരും ഭൃത്യന്മാരെപ്പോലെ പെരുമാറണമെന്ന് എല്ലാം തോന്നും. കോൺഗ്രസിൻ്റെ ആത്മാഭിമാനം തിരഞ്ഞെടുപ്പ് തുടക്കം മുതൽ മാങ്കൂട്ടത്തിൽ ഇടിച്ചു താഴ്ത്തുകയാണ് ഒ.എൽ.എക്സിൽ അൻവറിൻ്റെ സ്ഥാനാർഥിയെ വിൽക്കാനുണ്ട് എന്ന് പറഞ്ഞ് പോസ്റ്റ്, സ്വരാജിനോടുള്ള വെല്ലുവിളി, പകൽ മാന്യമാരായി ഈ നേതാക്കൾ യാത്രയിലാണ് സേവയ്ക്ക് ഇറങ്ങുന്നതെന്ന് തെളിയിക്കുന്ന അൻവറിൻ്റെ വീട്ടിലെ രാത്രി സന്ദർശനം. അതിന് സതീശന്റെ ശകാരവും ചെന്നിത്തലയുടെ രാഹുൽ കുട്ടിയല്ലായെന്ന പരിഹാസവും. റെയ്ഡ് വിവാദം ഉണ്ടായിട്ടും ദിവസം പൂർത്തിയായിട്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മൈക്ക് നീട്ടിയ പത്രക്കാരോട് മുന്നിൽ നിന്ന് ഓടിമാറയുകയായിരുന്നു. നിയമപരമായ ഇടപെടലുകളെ എന്തിനാണ് ജനപ്രതിനിധികൾ തന്നെ ഭയപ്പെടുന്നത് ഇത്ര അസഹിഷ്ണുത കാണിക്കുന്നത്. പാലക്കാട് റെയ്ഡിൻ്റെ വികാരപ്രകടനം നടത്തേണ്ട പക്വതയെ ഷാഫിയിലെയും രാഹുലിലെയും പൊതു പ്രവർത്തകർക്ക് ഉള്ളൂ. അൻവറിൻ്റെ വീട്ടിലെ സന്ദർശന വിവാദത്തിനു ശേഷം മാധ്യമങ്ങളിൽ എയർ ടൈം നഷ്ടപ്പെട്ട രാഹുലിൻ്റെ ഷോ ഇപ്പോ രാഹുലിനെ മാത്രമല്ല ഗുരുവായ ഷാഫിയെയും എയറിലാക്കി. വെളുക്കാൻ തേച്ചത് പാണ്ടായി… ചേട്ടന്റേയും അനിയന്റേയും പുതിയ പരിപാടികൾക്കായി രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു…കഷ്ടം…

error: