നിലമ്പൂരിന്റെ മനസിലെന്ത്?
ദിവസങ്ങൾ നീണ്ട ആവേശകരമായ പരസ്യ പ്രചരണങ്ങൾക്ക് കൊട്ടിക്കലാശമായി. നിലമ്പൂർ നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാൺ. അങ്ങേയറ്റം രാഷ്ട്രീയപരമായ ജനാധിപത്യവിരുദ്ധമായ ചതിയുടെയും വഞ്ചനയുടെയും ബാക്കിപത്രമാൺ നിലമ്പൂർ ഉപതെരഞ്ഞെടുപ്പെങ്കിലും പ്രചരണ പ്രവർത്തനങ്ങൾ എല്ലാം തികച്ചും രാഷ്ട്രീയ മര്യാദ ഉയർത്തിപ്പിടിക്കുന്ന തരത്തിൽ ആയിരുന്നു. നിലമ്പൂർ എം.എൽ.എയായിരുന്ന പി.വി. അന്‍വർ ഉപതെരഞ്ഞെടുപ്പിലും മത്സര രംഗത്തുണ്ട് എന്നുള്ളത് അപൂർവങ്ങളിൽ അപൂർവമായ ഉപതെരഞ്ഞെടുപ്പ് പരമ്പരകളിലെ മറ്റൊരു വ്യത്യസ്തതയാൺ. 2.32 ലക്ഷം വോട്ടർമാരാൺ നിലമ്പൂരിന്റെ എം.എൽ.എയെ തെരഞ്ഞെടുക്കുന്നത്. കേവലം എട്ടു മാസങ്ങൾ മാത്രമാൺ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് സംസ്ഥാന നിയമസഭയിൽ നിലമ്പൂരിന്റെ ശബ്ദം ആവാൻ കഴിയുക. എൽ.ഡി.എഫിനായി എം. സ്വരാജ്, യു.ഡി.എഫിനായി ആര്യാടൻ ഷൗക്കത്തും ബി.ജെ.പിക്കായി മോഹൻ ജോർജും സ്വതന്ത്ര സ്ഥാനാർഥിയും തൃണമൂൽ പിന്തുണയുമായി മുൻ എം.എൽ.എ കൂടിയായ പി.വി. അന്‍വറും മത്സരഗോദയിൽ സജീവമായി ഉണ്ടായിരുന്നു. നിലമ്പൂരിന്റെ അടിയൊഴുക്കുകൾ എന്താണെന്നുള്ളത് പ്രവചിക്കാൻ സാധിക്കാത്തതിനപ്പുറം മുന്നോട്ടു പോയിരിക്കുകയാൺ. കഴിഞ്ഞ 9 വർഷക്കാലമായി കേരള സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തൽ ആവുമോ പത്തുവർഷമായി ഭരണത്തിൻ പുറത്തു നിൽക്കുന്ന പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ ആണോ, അതോ, ലോകസഭാ തെരഞ്ഞെടുപ്പിൽ അടക്കം പല നിയമസഭാ മണ്ഡലങ്ങളിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ വളർച്ചയുടെ പ്രവർത്തന വിലയിരുത്തൽ ആണോ പ്രമുഖ മുന്നണികളുടെ പിന്തുണയില്ലാതെ കഴിഞ്ഞ 9 വർഷക്കാലം നിലമ്പൂരിന്റെ എം.എൽ.എ എന്ന നിലയിൽ പ്രവർത്തിക്കുകയും സാഹചര്യ വച്ചാൽ രാജിവച്ച് ഒഴിയേണ്ടി വരികയും ചെയ്ത അന്‍വറിന്റെ നിലപാടുകളാണോ നിലമ്പൂരിന്റെ രാഷ്ട്രീയ മനസിനെ ജനാധിപത്യ ബോധ്യത്തെ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുക എന്നുള്ള കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാൺ. ഇന്നോളം കേരളം സാക്ഷ്യം വഹിച്ചിട്ടുള്ള ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെയോ അല്ലെങ്കിൽ നേരിയ വ്യത്യാസത്തിലോ മിക്ക തെരഞ്ഞെടുപ്പുകളിലും ജയവും പരാജയവും ഉണ്ടായിട്ടുണ്ട്. പക്ഷേ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻ വിളിപ്പാടകലെ ഒരു സെമിഫൈനൽ എന്ന് തന്നെ വിലയിരുത്തപ്പെടുന്ന അതായത് നിയമസഭാ തെരഞ്ഞെടുപ്പ് എന്ന കണക്കിൽ പറയപ്പെടുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഭാവി രാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയാകും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. പിണറായി സർക്കാരിന്റെ കീഴിൽ നടക്കുന്ന അഴിമതിവെളിച്ചത്തു കൊണ്ടുവന്നതിൻ ഇടതുമുന്നണിയിൽ നിന്നും അടക്കം ഉണ്ടായ രാഷ്ട്രീയപരമായ പ്രതികാരങ്ങൾക്ക് പ്രതികരണങ്ങൾക്ക് രാജിയല്ലാതെ മറ്റൊരു മാർഗവും ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാൺ അന്‍വർ എം.എൽ.എ സ്ഥാനം രാജിവച്ചത്. യു.ഡി.എഫിലേക്ക് അംഗത്വം പ്രതീക്ഷിച്ച അന്‍വർ അതിൻ അനുസരിച്ചല്ല പലപ്പോഴും പ്രതികരിച്ചതും പ്രവർത്തിച്ചതും. അസോസിയേറ്റ് അംഗമാക്കാനുള്ള യു.ഡി.എഫ് തീരുമാനത്തെ പോലും കൂടാതെ സ്ഥാനാർഥിയായി ഷൗക്കത്തിന്റെ കടന്നുവരവ് പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള അന്‍വറിന്റെ ഇടപെട്ടുള്ള വാർത്താസമ്മേളനങ്ങൾ ഒരുപക്ഷേ ഒരു രാഷ്ട്രീയക്കാരനും നടത്താവുന്നതിനേക്കാൾ അങ്ങേയറ്റം മോശമായ തരത്തിലായിരുന്നു. രാഷ്ട്രീയത്തിന്റെ അച്ചടക്കത്തെയും മൂല്യങ്ങളെയും സമ്പൂർണ്ണമായി തകർത്തെറിഞ്ഞുകൊണ്ട് ഞാനാൺ എല്ലാം എന്നുള്ള അഹംഭാവത്തിൻ അനിവാര്യമായ പതനമാൺ നിലമ്പൂരിന്റെ ഉപതെരഞ്ഞെടുപ്പ് തട്ടകത്തിൽ അന്വറിൻ നേരിടേണ്ടിവന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശന്റെ ശൈലിയോട് പലതരത്തിലുള്ള യോജിപ്പുകൾ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് ജയിക്കേണ്ടത് യു.ഡി.എഫിന്റെ തന്നെ നിലനിൽപ്പിൻ അത്യന്താപേക്ഷിതമാണെന്ന് ബോധ്യപ്പെട്ടതോടെയാൺ യു.ഡി.എഫ് ക്യാമ്പ് ഒറ്റക്കെട്ടായി പ്രചരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. അതിനിടയിൽ പലരും പലവിധത്തിലുള്ള കല്ലുകടികളും മാർഗതടസങ്ങളും സൃഷ്ടിച്ചെങ്കിലും യു.ഡി.എഫ് പ്രവർത്തനം ചിട്ടയുള്ളതായിരുന്നു. വഞ്ചനയുടെയും ചതിയുടെയും കഥ പറഞ്ഞ് മുഖ്യമന്ത്രി തന്നെ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് അജണ്ട ഇലക്ഷൻ കണ്വെൻഷറിൽ വ്യക്തമാക്കിയതോടെയും വർഷങ്ങൾക്കുശേഷം സ്വതന്ത്ര സ്ഥാനാർഥിയെ മാറ്റി പാർട്ടിയുടെ നേതാവിനെ പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിപ്പിച്ച് കടുത്ത രാഷ്ട്രീയ പോരാട്ടം ആൺ നിലമ്പൂരിലേതെന്ന് ഇടതുപക്ഷം അടിവരയിട്ടും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ മത്സരിക്കാൻ ഇല്ല എന്ന് പറഞ്ഞ ബി.ജെ.പി അവസാന നിമിഷം സ്ഥാനാർഥിയെ തപ്പിപ്പിടിച്ച് ആണെങ്കിലും രംഗത്തിറക്കി. രാഷ്ട്രീയ പോരാട്ടത്തിനപ്പുറം നിലമ്പൂരിൽ ഗൗരവമേറിയ ചർച്ചകൾക്കും പരിഹാരങ്ങൾക്കും കാത്തിരിപ്പുള്ള നിരവധിയായ വിഷയങ്ങളുമുണ്ട്. ആദിവാസി ജനവിഭാഗങ്ങളുടെ ഭൂമി,സ്വസ്ഥമായി ഉറങ്ങാൻ പറ്റാത്ത വിധത്തിൽ പൊറുതിമുട്ടിയിരിക്കുന്ന വന്യജീവി ശല്യംഅടിസ്ഥാനപരമായ പ്രശ്നങ്ങൾ അങ്ങനെയങ്ങനെ നിരവധി. ഏതു പാർട്ടി തിരഞ്ഞെടുക്കപ്പെട്ടാലും ധാർമികമായ ഉത്തരവാദിത്തമായി ഈ വിഷയങ്ങൾ ഏറ്റെടുത്ത് പരിഹാരം കാണേണ്ടത് കേരളത്തോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ശരിയാക്കും. 19 മുതൽ ജൂൺ 23 വരെയുള്ള ദിവസങ്ങൾ ആശങ്കയും ആവേശവും ആരവുമായി നിറയുന്നത് തന്നെയാൺ ജനാധിപത്യത്തിന്റെ സൗന്ദര്യം. അതുതന്നെയാൺ നാടിന്റെ കരുത്തും.