International

ഇറാന് കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക; യുഎഇ സ്ഥാപനങ്ങള്‍ക്കും ഉപരോധം

ഇറാന്റെ ദേശീയ ടാങ്കര്‍ കമ്പനിയുമായി ബന്ധമുള്ള കുറഞ്ഞത് രണ്ട് കമ്പനികള്‍ ഉള്‍പ്പെടെ 10 വ്യക്തികളെയും 27 സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഇറാനുമായി ബന്ധപ്പെട്ട പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം ഇറാനുമായി പുതിയ ആണവ കരാര്‍ ഉണ്ടാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇറാനിയന്‍ പൗരന്മാരെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിലെയും ഹോങ്കോങ്ങിലെയും ചില സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഉപരോധങ്ങള്‍ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏയ്‌സ് പെട്രോകെം f.z.e, മോഡറേറ്റ് ജനറല്‍ ട്രേഡിംഗ് എല്‍എല്‍സി എന്നിവയെ ട്രഷറിയുടെ വിദേശ അസറ്റ് കണ്‍ട്രോള്‍ ഓഫീസ് അവരുടെ സ്പെഷ്യലി ഡെസിഗ്‌നേറ്റഡ് നാഷണല്‍സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി, അവരുടെ എല്ലാ ആസ്തികളും അമേരിക്ക മരവിപ്പിക്കുകയും ചെയ്തു.

എണ്ണ കയറ്റുമതി ചെയ്യുന്നതിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ ഇറാനിയന്‍ ടാങ്കര്‍ കമ്പനിയുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്ന് ഒ.എഫ്.എ.സി. പറഞ്ഞു. ഇറാന്റെ ആണവ അഭിലാഷങ്ങളെച്ചൊല്ലി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ യുറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.

Highlights : US imposes more sanctions on Iran; UAE entities also subject to sanctions

error: