National

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: ജനാധിപത്യത്തില്‍ കൃത്രിമം കാണിക്കുന്നതിന്റെ രൂപരേഖ, ക്രമക്കേട് ആരോപണം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി(New Delhi): മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപണം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ദേശീയ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കിയ ലേഖനത്തിലാണ് രാഹുല്‍ ഗാന്ധി ക്രമക്കേട് ആരോപണം ഉയര്‍ത്തിയത്. ജനാധിപത്യത്തില്‍ കൃത്രിമം കാണിക്കുന്നതിന്റെ രൂപരേഖയാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്. 5 ഘട്ടങ്ങളായിട്ടാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടത്തിയത്. ഇത്തരം തട്ടിപ്പുകൾ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി ജെ പി ഇനിയും കാണിക്കുമെന്ന് രാഹുൽഗാന്ധി മുന്നറിയിപ്പ് നൽകുന്നു
ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലും ഈ ക്രമക്കേട് ആവര്‍ത്തിക്കുമെന്നും 2024 ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ കബളിപ്പിക്കാനുള്ള ഒരു രൂപരേഖയായിരുന്നുമാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. ദേശീയ മാധ്യമത്തിന് നല്‍കിയ ലേഖനത്തില്‍ ഘട്ടം ഘട്ടമായി ഈ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതില്‍ കൃത്രിമം കാണിക്കുന്നത് മുതല്‍ വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുന്നത് വരെ ഉള്‍പ്പെടുന്നതാണ് ഈ ക്രമക്കേട്. അടുത്ത ഘട്ടത്തില്‍ വോട്ടര്‍മാരുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നു, ബിജെപിക്ക് വിജയിക്കേണ്ട ഇടത്ത് കള്ളവോട്ട് ചെയ്യുന്നു, ശേഷം അതിന്റെ തെളിവുകള്‍ മറച്ചുവെക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയുടെ ലേഖനത്തില്‍ പറയുന്നു. ഇങ്ങനെയാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതെന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പിലും ഇതു തന്നെയാണ് ആവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Highlights: Maharashtra Election: Rahul Gandhi reiterates allegation of manipulation, calls it a blueprint of deception in democracy.

error: