National

എ.ഐ സംവിധാനം വിപുലീകരിക്കാന്‍ ശ്രമം; 2025ല്‍ 5000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് ഫ്‌ലിപ്കാര്‍ട്ട്

ബെംഗളൂരു(Bengaluru): 2025ല്‍ 5000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് ഇ-കോമേഴ്സ് സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ട്. കമ്പനിയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ഫ്‌ലിപ്കാര്‍ട്ട് മിനിറ്റ്‌സിലും ഫിന്‍-ടെക് പ്ലാറ്റ്‌ഫോമായ സൂപ്പര്‍ മണിയിലുമായിരിക്കും ഭൂരിഭാഗം നിയമനങ്ങളെന്നാണ് വിവരം.


കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് മേഖലയിലെ നിക്ഷേപത്തില്‍ ആറ് മടങ്ങ് വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചു.

പുതിയ നിയമനത്തിലൂടെ എ.ഐ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ഈ മേഖലയിലാണെങ്കില്‍ മിനിറ്റ്‌സ് വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2025 അവസാനത്തോടെ 800 ഡാര്‍ക്ക് സ്റ്റോറുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഫ്‌ലിപ്കാര്‍ട്ട് പറഞ്ഞു.

കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് മേഖലയിലെ നിക്ഷേപത്തില്‍ ആറ് മടങ്ങ് വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചു.

ഫ്‌ലിപ്കാര്‍ട്ട് സി.ഇ.ഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തിയും ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫ് ഫിഷര്‍ (സി.എച്ച്.ആര്‍.ഒ) സീമ നായരുമാണ് റിക്രൂട്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ‘ഫ്‌ലിപ്സ്റ്റര്‍ കണക്റ്റി’ലെ ജീവനക്കാരോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം.

ഭാവിയിലെ റിക്രൂട്ട്മെന്റ് പദ്ധതികള്‍ എന്തൊക്കെയെന്ന ജീവനക്കാരുടെ ചോദ്യത്തിന് മറുപടിയെന്നോണമായിരുന്നു അധികൃതര്‍ വിവരങ്ങള്‍ പങ്കുവെച്ചത്.

Highlight: Flipkart plans to hire 5,000 employees by 2025 as it seeks to expand its AI system

error: