Sports

പ്രൊഫഷണൽ കരിയറിൽ സ്റ്റാർക്കിനും ഹെയ്‌സൽവുഡിനും കന്നി തോൽവി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ആദ്യ കിരീടം സ്വന്തമാക്കിയത്. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ അരങ്ങേറിയ മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കൻ ജയം. 15 വർഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയ ഒരു ഐസിസി ടൂർണമെന്റ് ഫൈനലിൽ തോൽക്കുന്നത്.

2010 ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇതിന് മുന്നേ ഓസ്‌ട്രേലിയ തോൽവി ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ ജയത്തോടെ ഓസ്‌ട്രേലിയയുടെ വിന്നിങ് സ്ട്രീക് മാത്രമല്ല അവസാനിച്ചത്. ഓസീസിന്റെ പേസ് കുന്തമുനകളായ ജോഷ് ഹേസൽവുഡ് മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ കൂടിയാണ്. ഇരുവരും ഇത് ആദ്യമായാണ് തങ്ങളുടെ പ്രൊഫഷണൽ കരിയറിൽ ഒരു ഫൈനലിൽ തോൽവി അറിയുന്നത്.

ക്രിക്കറ്റ് ആരാധകരുടെ ഇടയിലുള്ള ഒരു പ്രശസ്ത വാചകമാണ് സ്റ്റാർക്കും ഹെയ്‌സൽവുഡും ഇതുവരെയും ഒരു ഫൈനൽ തോറ്റിട്ടില്ല എന്നുള്ളത്. എന്നാൽ ഇപ്പോൾ അതിനും അവസാനമായിരിക്കുകയാണ്. അതേസമയം നീണ്ട 27 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഓസ്ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം നേടിയിരിക്കുന്നത്.

ഓസ്‌ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ച ഐയ്ഡൻ മാർക്രത്തിന്റെയും പരിക്കേറ്റിട്ടിട്ടും തളരാതെ പോരാടിയ ക്യാപ്റ്റൻ ടെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്കയുടെ കിരീടനേട്ടം.

Highlights: Starc and Hazlewood suffer maiden defeat in professional careers

error: