കേരളത്തിൽ മഴയ്ക്ക് ഇനി ഒരു ഇടവേള; പെയ്തത് 440 ശതമാനം അധികം മഴ
തിരുവനന്തപുരം(Thiruvananthapuram:) കേരളത്തിൽ കനത്ത മഴയ്ക്ക് ശമനമുണ്ടായിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെങ്കിലും ഇനി ആശങ്കയ്ക്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. അതേസമയം കേരളത്തിൽ മൺസൂൺ തുടങ്ങി എട്ട് ദിവസം കൊണ്ട് 440 ശതമാനം അധികം മഴയാണ് പെയ്തത്.
ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ ഭാഗമായുള്ള മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കാം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തീവ്ര, അതിതീവ്ര മഴയ്ക്ക് ഇനി സാധ്യതയില്ല. തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം കുറഞ്ഞതിനാലാണ് മഴ കുറയുന്നത്.
മെയ് 24നാണ് കേരളത്തിൽ മൺസൂൺ തുടങ്ങിയത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് എട്ട് ദിവസം കൊണ്ട് കേരളത്തിൽ പെയ്തത് 440.1 ശതമാനം മഴയാണ് പെയ്തത്. 81.5 ശതമാനം മഴയാണ് സാധാരണ ഈ കാലയളവിൽ കിട്ടേണ്ടത്.
ആലപ്പുഴയിലും കൊല്ലത്തുമാണ് മറ്റ് ജില്ലകളെ അപേക്ഷിച്ച് അൽപം കുറവ് മഴ ലഭിച്ചത്. കാലവർഷം നേരത്തെ തുടങ്ങയെങ്കിലും ഇന്ന് മുതലുള്ള മഴയേ കണക്കിൽപ്പെടുത്തൂ. ഈ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത കുറവാണ്. കണ്ണൂർ, കാസർകോട് തീരമേഖലകളിൽ മഴ ശക്തമായേക്കാം.
Highlights: There is a break in the rains in Kerala; 440 percent more rain fell