KeralaTop Stories

നിലമ്പൂരിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്; എല്ലാ കണ്ണുകളും അൻവറിലേക്ക്

മലപ്പുറം(Malappuram): നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെ എല്ലാ കണ്ണുകളും പി.വി. അൻവറിലേക്ക്. നാമനിർദേശ പത്രിക അൻവർ പിൻവലിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പത്രിക സമർപ്പിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും അൻവർ പ്രചാരണരംഗത്തേക്ക് ഇറങ്ങാത്തതാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.

നേരത്തെ, അൻവർ രണ്ട് പത്രികകളാണ് സമർപ്പിച്ചിരുന്നു. ഇതിൽ തൃണമൂൽ കോൺഗ്രസിന്റെ പേരിൽ നൽകിയിരുന്ന പത്രിക തള്ളിയിരുന്നു. സ്വതന്ത്ര്യ സ്ഥാനാർഥിയായി അൻവർ സമർപ്പിച്ചിരിക്കുന്ന പത്രികയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചിരിക്കുന്നത്. അൻവർ പത്രിക പിൻവലിച്ചില്ലെങ്കിൽ ശക്തമായ ചതുഷ്‌കോണ മത്സരത്തിനാകും നിലമ്പൂരിൽ കളമൊരുങ്ങുക.

മുഹമ്മദ് റിയാസ് വീട്ടിൽ വന്നതുമുതലാണ് മുഖ്യമന്ത്രി കുഴിയിൽ ചാടിയതെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി സ്വർണക്കടത്തിന്റെ ഭാഗമാണെന്ന് അന്നും ഇന്നും താൻ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മകളെ ഇതിനായി പി. ശശി ദുരൂപയോഗം ചെയ്തു. ഇത് കേന്ദ്ര ഏജൻസികൾ കണ്ടെത്തുന്നു. സ്വർണക്കച്ചവടം പൊടിപൊടിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് റിയാസ് ആ വിട്ടിലെത്തിയതുമുതലാണ്. അതോടെയാണ് മുഖ്യമന്ത്രിക്ക് കുടുംബനാഥനായി മാറേണ്ടിവന്നതെന്നും അൻവർ പറഞ്ഞു.

വൈകീട്ട് മൂന്നു മണി വരെയാണ് നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ പി വി അൻവർ, എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർത്ഥികൾ എന്നിവരടക്കം 14 പേരാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്.

Highlights: Today is the last date to withdraw nomination papers in Nilambur; All eyes on Anwar

error: