ഭാരതമാതാ ചിത്രവിവാദം: രാജ്ഭവൻ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ചു
തിരുവനന്തപുരം(Thiruvananthapuram) രാജ്ഭവനിൽ ഭാരത് മതാവിന്റെ ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തെ തുടർന്ന് കൃഷിവകുപ്പ് പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ചു. രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയാണ് കൃഷിമന്ത്രി പി. പ്രസാദ് ബഹിഷ്‌കരിച്ചത്. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയാണ് ഭിന്നതയുണ്ടായത്. രാജ്ഭവനിലെ വേദിയില്‍ ആര്‍എസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി പരിപാടിയില്‍നിന്ന് വിട്ടുനിന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍വെച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷിമന്ത്രി പി. പ്രസാദും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനുപിന്നാലെ വേദിയിലെ ചിത്രത്തെക്കുറിച്ചുള്ള അതൃപ്തി രാജ്ഭവന്‍ അധികൃതരെ കൃഷിവകുപ്പ് അറിയിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ കൃഷിവകുപ്പിന്റെ പരിസ്ഥിതിദിനാഘോഷം ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി. രാജ്ഭവനില്‍ തൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാഘോഷം ഗവര്‍ണറുടെ നേതൃത്വത്തിലും നടന്നു. വേദിയിലെ ഭാരത് മാത ചിത്രം ആർഎസ്എസ് സംഘടിപ്പിക്കുന്ന പരിപാടികളിൽ ഉപയോഗിക്കുന്നതിന് തുല്യമായി കാണുന്നുവെന്നായിരുന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. നേരത്തെ രാജ്ഭവനിൽ തന്നെ ഗുരുമൂർത്തി പങ്കെടുത്ത സമ്മേളനത്തിൽ ഈ ചിത്രം ഉപയോഗിച്ചിരുന്നതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Highlights: Bharat Mata picture controversy: Raj Bhavan boycotts Environment Day celebrations