എയർ ഇന്ത്യ ബോയിങ് ഡ്രീംലൈനർ വിമാനങ്ങളിൽ കർശന പരിശോധന; ജൂൺ 15 മുതൽ സുരക്ഷാ വിധേയമാക്കും
ന്യൂഡൽഹി(New Delhi): എയർ ഇന്ത്യയുടെ ബോയിങ് 787-8/ 9 ഫ്ലീറ്റിന് കീഴിലുള്ള എല്ലാ വിമാനങ്ങളും ജൂൺ 15 മുതൽ സുരക്ഷ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് സിവിൽ ഏവിയേഷൻ മിനിസ്ട്രി. ഡയറക്ട് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശിച്ച എല്ലാ നൂതനപരിശോധനകൾക്കും വിധേയമാകണമെന്നാണ് നിർദ്ദേശം. ഇന്ധനം, എഞ്ചിൻ, ഹൈഡ്രോളിക് സിസ്റ്റം തുടങ്ങിയവയുടെ പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കണം.
GenX എഞ്ചിനുകളുള്ള എയർ ഇന്ത്യ ബോയിങ് ഡ്രീംലൈനർ വിമാനങ്ങളും സുരക്ഷാപരിശോധനകൾക്ക് വിധേയമാകണം. ഇന്ധന പാരാമീറ്റർ നിരീക്ഷണത്തിന്റെയും അനുബന്ധ സിസ്റ്റത്തിന്റെയും പരിശോധന, കാബിൻ എയർ കംപ്രസർ, ഇലക്ട്രോണിക് എഞ്ചിൻ നിയന്ത്രണ സിസ്റ്റം, എഞ്ചിൻ ഇന്ധനത്താൽ പ്രവർത്തിക്കുന്ന ആക്യുവേറ്റർ-ഓപ്പറേഷണൽ ടെസ്റ്റും ഓയിൽ സിസ്റ്റം പരിശോധന, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സേവനക്ഷമത, ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനം തുടങ്ങിയ പരിശോധനകൾക്കാണ് ഡിജിസിഎ കർശന നിർദ്ദേശം നൽകിയത്. കൂടാതെ ഫയർ അഷ്വറൻസ് പരിശോധനകൾ രണ്ടാഴ്ചക്കുള്ളിൽ നടത്തും. ഫ്ളൈറ്റ് കൺട്രോൾ ഇൻസ്പഷനും നടത്തും.
Highlights: Strict inspection on Air India Boeing Dreamliner aircraft; safety compliance to begin from June 15.