സ്വർണവില വീണ്ടും ഇടിഞ്ഞു; പക്ഷെ ആശ്വസിക്കാൻ വരട്ടേ, ആഗോള വില വർധിക്കുമെന്നു സൂചന
കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വർണവില ഇടിഞ്ഞു. പവന് 280 രൂപ താഴ്ന്ന് 64,160 രൂപയിലും, ഗ്രാമിന് 30 രൂപ കുറഞ്ഞ് 8,020 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 80 രൂപ വർധിച്ചിരുന്നു. ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക വിപണികളിൽ പ്രതിഫലിച്ചത്. അതേസമയം ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാവം ആഗോള സ്വർണവില വീണ്ടും തിരിച്ചുകയറുന്നതിന്റെ സൂചന നൽകുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന നൽകിയ ട്രംപിന്റെ വാക്കുകളും, ആഗോള ഓഹരി വിപണികളുടെ ഇടിവുമാണ് സ്വർണവില ഉയർത്തുന്നത്.
ഈ മാസം 1- 3 വരെ രേഖപ്പെടുത്തിയ 63,520 രൂപയാണ് സ്വർണത്തിന്റെ മാസത്തിലെ താഴ്ന്ന നിലവാരം. മാർച്ച് അഞ്ചിന് രേഖപ്പെടുത്തിയ 64,520 രൂപയാണ് മാസത്തെ സ്വർണത്തിന്റെ ഉയർന്ന നിലവാരം. തുടർന്ന് സ്വർണ കയറിയിറങ്ങി കളിക്കുന്നു. പ്രാദേശിക വിപണികളിൽ നോമ്പ് കഴിതുന്നതോടെ സ്വർണവില ഇനിയും കുതിച്ചേക്കും. ഡിമാൻഡ് വർധിക്കുമെന്ന വിലയിരുത്തലും ശക്തമാണ്.
നിലവിലെ ട്രെൻഡുകൾ കണക്കിലെടുക്കുമ്പോൾ ആഭരണപ്രിയർ ഇറക്കങ്ങളിൽ ബുക്കിംഗ് നടത്താനും, നിക്ഷേപകർ ഇറക്കങ്ങളിൽ അവസരം കണ്ടെത്താനും മേഖലയിലെ വിദഗ്ധർ നിർദേശിക്കുന്നു. സ്വർണത്തിന്റെ ദീർഘകാല ഭാവി സുരക്ഷിതമാണെന്നും റിപ്പോർട്ടുകളുണ്ട്. അധികം വൈകാതെ ആഗോള സ്വർണവില 3,000 ഡോളർ കടുക്കുമെന്നും, ഇത് 3,200 ഡോളർ വരെ എത്തിയേക്കാമെന്നും ചില റിപ്പോർട്ടുകൾ കാണിക്കുന്നു.
സംസ്ഥാനത്ത് വെള്ളി വിലയിൽ നിലവിൽ മാറ്റങ്ങളില്ല. സ്വർണവില മാറ്റങ്ങൾ വരും മണിക്കൂറുകളിൽ വെള്ളി വിലയേയും ബാധിച്ചേക്കാം. നിലവിൽ വെള്ളി ഗ്രാമിന് 107.90 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 863.20 രൂപയും, 10 ഗ്രാമിന് 1,079 രൂപയുമാണ്. വെള്ളി 100 ഗ്രാമിന് 10,790 രൂപയാണ്. വെള്ളി കിലോയ്ക്ക് 1,07,900 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.