International

ഹജ്ജ് തീർഥാടനം; അഞ്ച് പേർക്ക് സൂര്യാഘാതമേറ്റു

മക്ക(Mecca): ഹജ്ജ് തീർഥാടനത്തിന് എത്തിയവരിൽ അഞ്ച് പേർക്ക് സൂര്യാഘാതമേറ്റതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇവർക്ക് വിദഗ്ധ ചികിത്സ നൽകി വരികയാണെന്നും തീർഥാടകർ ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

ഹജ്ജ് സീസണിൽ 40-47 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ശരാശരി താപനില. അതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പുറത്തിറങ്ങുമ്പോൾ കുട ചൂടുക, ഇടയ്ക്കിടെ വെള്ളം കുടിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം. തലവേദന, അമിതമായ വിയർപ്പ്, ഛർദി, തലകറക്കം, കടുത്ത ദാഹം എന്നിവയാണ് സൂര്യാഘാതവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ.

ചൂടിൽ ക്ഷീണം അനുഭവപ്പെടുന്നവരുടെ കൈകളും മുഖവും കഴുത്തും തണുത്ത വെള്ളംകൊണ്ടു കഴുകുക, തണലുള്ള പ്രദേശത്തേക്കു മാറ്റുക, തണുത്ത വെള്ളം കുടിപ്പിക്കുക തുടങ്ങിയവ പ്രാഥമികമായി ചെയ്യുന്നതിനൊപ്പം ഉടൻ ചികിത്സാ സഹായവും ലഭ്യമാക്കണമെന്നും മന്ത്രാലയം അറിയിച്ചു.

സൗദിയിൽ തീർഥാടകർക്ക് ആരോഗ്യ സേവനം നൽകാനായി 50,000ത്തിലധികം മെഡിക്കൽ, സാങ്കേതിക ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സൂര്യാഘാത കേസുകൾ കൈകാര്യം ചെയ്യുന്നതിനു പ്രത്യേക ആശുപത്രിയും മെഡിക്കൽ സംഘവും പ്രവർത്തിക്കുന്നുണ്ട്.

Highlights: Hajj pilgrimage: Five people suffer from sunstroke

error: