HighlightsInternational

ഇസ്രയേലിന്റെ ഭക്ഷ്യ ഉപരോധം; ഗസയിലെ കുട്ടികൾക്ക് ഭീകരമായ പോഷകാഹാരക്കുറവ്

ഗസ (Gaza): ഗസയിൽ ഇസ്രയേലിന്റെ  ഏർപ്പെടുത്തിയ ഭക്ഷ്യ ഉപരോധത്തിന് പിന്നാലെ കുട്ടികളിൽ പോഷകാഹാരക്കുറവ് ഭീകരമായ രീതിയിൽ വർധിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ. ആറ് ആഴ്ചയിലേറെയായി ഗസയിലേക്കുള്ള എല്ലാ ഭക്ഷണസാധനങ്ങളുടെയും മറ്റ് സാധനങ്ങളുടെയും പ്രവേശനം ഇസ്രയേൽ നിരോധിച്ചിരിക്കുകയാണ്.

ഗസയിലെ മാനുഷിക സഹായ സംവിധാനം പൂർണമായും തകർന്നിരിക്കുകയാണെന്ന് 12 സ്വതന്ത്ര സഹായ സംഘടനകളുടെ തലവന്മാർ സംയുക്ത പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ മാസം ഇസ്രഈൽ വീണ്ടും ബോംബാക്രമണം ആരംഭിച്ചതിനാൽ പല സംഘടനകളും പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഗസയിലെ മിക്ക ആളുകളും ഇപ്പോൾ ഒരു ദിവസം ഒരു നേരത്തെ ആഹാരം മാത്രം കഴിക്കുന്ന അവസ്ഥയിലാണ്. ഇത് ഒരാൾക്ക് ആവശ്യമുള്ള ഭക്ഷണത്തേക്കാൾ വളരെ കുറവാണ്,’ നോർവീജിയൻ അഭയാർത്ഥി കൗൺസിലിന്റെ വക്താവ് ഷൈന ലോ പറഞ്ഞു.

മാർച്ചിൽ പുതുതായി 3,600ലധികം കുട്ടികളെ കടുത്ത പോഷകാഹാരക്കുറവിന് ചികിത്സയ്ക്കായി കൊണ്ടുവന്നിട്ടുണ്ട്. അതിന് മുമ്പുള്ള മാസം ഇത് ഏകദേശം 2,000 ആയിരുന്നു.

പോഷക സപ്ലിമെന്റുകൾ ലഭിച്ചിരുന്ന അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം ഫെബ്രുവരിയിൽനിന്ന് മാർച്ചിൽ 70 ശതമാനം കുറഞ്ഞു. 173 ചികിത്സ കേന്ദ്രങ്ങളിൽ 60 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും ഒ.സി.എച്ച്.എ എന്നറിയപ്പെടുന്ന യു.എൻ മാനുഷിക കാര്യാലയം വ്യക്തമാക്കി.

Highlights: Israel’s food blockade; Severe malnutrition among children in Gaza.

error: