ഖത്തർ – അമേരിക്ക ബോയിങ് ഡീൽ യാഥാർഥ്യത്തിലേക്ക്
ഖത്തർ (Qatar ) : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ പ്രസിഡന്റ് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയുമായി നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷം ഖത്തര്‍ – അമേരിക്ക ബോയിങ് ഡീല്‍ യാഥാത്ഥ്യത്തിലേക്ക്. രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചക്കൊടുവില്‍ ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പു വച്ചു. ബോയിങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ് വിമാന ഓര്‍ഡറാണിതെന്ന് ട്രംപ് പറഞ്ഞു. 200 ബില്യണ്‍ ഡോളറിന്റെ അതായത് ഏകദേശം 17 ലക്ഷം കോടി രൂപയുടെ കരാറാണ് ഒപ്പു വച്ചിരിക്കുന്നത്. ഇതു വഴി അമേരിക്കയുടെ 160 ബോയിങ് വിമാനങ്ങളാണ് ഖത്തര്‍ സ്വന്തമാക്കുക.
അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങും ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സുമാണ് കരാറില്‍ പങ്കാളികളാകുന്നത്. ബോയിങ് സിഇഒ കെല്ലി ഒട്‌ബെര്‍ഗും ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ ബദര്‍ മുഹമ്മദ് അല്‍ മീറും ട്രംപിന്റെയും ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയുടെയും സാന്നിധ്യത്തിലാണ് കരാറുകളില്‍ ഒപ്പു വച്ചത്.
അതേ സമയം ബോയിങ് വിമാനങ്ങളുടെ ഏതൊക്കെ മോഡലുകളാണ് കരാറിന്റെ ഭാഗമാകുന്നതെന്നതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇരു രാജ്യങ്ങളും പുറത്തു വിട്ടിട്ടില്ല. വിമാനങ്ങളുടെ വില സംബന്ധിച്ച വിലയും രഹസ്യമായിത്തന്നെ തുടരുകയാണ്. ഈയടുത്തിടെ ബോയിങ് തങ്ങളുടെ ഏറ്റവും വില കൂടിയ ജെറ്റ് 777X ന്റെ വില പുറത്തു വിട്ടിരുന്നു. ഇതനുസരിച്ച് ഈ മോഡലിന്റെ 160 എണ്ണത്തിന് 70 ബില്യണ്‍ ഡോളര്‍ വില വരുമെന്നാണ് കണക്ക്. എന്നാല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് സാധാരണയായി എയര്‍ലൈനുകള്‍ക്ക് വലിയ ഡിസ്‌കൌണ്ടുകള്‍ നല്‍കി വരാറുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
Highlights: Qatar–America Boeing deal turns into reality