ഒറ്റ രാത്രിയിൽ വർഷിച്ചത് 367 ഡ്രോണുകൾ’, പുടിന് ഭ്രാന്തെന്ന് ട്രംപ്, സെലൻസ്കിയ്ക്കും വിമർശനം
ന്യൂയോർക്ക്(Newyork): യുക്രൈനെതിരായ ഏറ്റവുമൊടുവിലെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ വ്ലാദിമിർ പുടിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിനെ ഭ്രാന്തനെന്നാണ് ട്രംപ് വിമർശിച്ചത്. യുക്രൈൻ മുഴുവൻ വേണമെന്നാണ് അയാൾ ആഗ്രഹിക്കുന്നത്. അത് റഷ്യയുടെ പതനത്തിന് കാരണമാകുമെന്നാണ് ട്രംപ് വിമർശിക്കുന്നത്. ഒറ്റ രാത്രിയിൽ 367ഓളം ഡ്രോണുകൾ യുക്രൈനെതിരെ മോസ്കോ വർഷിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ വിമർശനം. റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയധികം ഡ്രോണുകൾ മോസ്കോ യുക്രൈനെതിരെ വർഷിക്കുന്നത്.
സമാധാനമാണ് താൻ ആഗ്രഹിക്കുന്നതെന്നും തന്റെ നേതൃത്വത്തിന് കീഴിൽ ഇത്തരമൊരു സാഹചര്യമുണ്ടാവില്ലെന്നും ബൈഡനെതിരെ പരോക്ഷ വിമർശനത്തോടെയാണ് ട്രംപിന്റെ പരാമർശം. മോസ്കോയ്ക്ക് എതിരായ രൂക്ഷമായ വിമർശനമാണ് ട്രംപിന്റേത്. ആഗോള തലത്തിൽ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തലിനും ആവശ്യപ്പെട്ടുള്ള സമ്മർദ്ദം ശക്തമാവുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വലിയ രീതിയിൽ യുക്രൈനെതിരെ ഡ്രോൺ ആക്രമണം നടന്നത്. അനാവശ്യമായി പുടിൻ ആളുകളെ കൊല്ലുന്നുവെന്നാണ് ട്രംപിന്റെ വിമർശനം. 2022 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പുടിനെ ഭ്രാന്തനെന്ന് വിശേഷിപ്പിച്ചത്. 12ലേറെ പേരാണ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.
Highlights: Rained 367 drones in a single night, Putin is crazy says Trump, criticism for Zelensky too.