ലിവർപൂൾ എഫ് സിയുടെ വിജയപരേഡിനിടെ ആരാധകർക്കിടയിലേക്ക് കാർ ഇടിച്ചുകയറി 50 പേർക്ക് പരിക്ക്; ഒരാൾ അറസ്റ്റിൽ
ലണ്ടൻ(London): ലിവള്‍പൂള്‍ എഫ്‌സിയുടെ പ്രീമിയര്‍ ലീഗ് വിജയ പരേഡിനിടെ ആരാധകർക്കിടയിലെക്ക് കാർ ഇടിച്ചുകയറി നാല് കുട്ടികൾ ഉൾപ്പെടെ അമ്പകോളം പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. 53 വയസ്സുള്ള ബ്രിട്ടീഷ് പൗരനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിൽ 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസ് എൻഎച്ച്എസ് ട്രസ്റ്റിലെ സർവീസ് മേധാവി ഡേവിഡ് കിച്ചിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ രണ്ട് പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കാറിനടിയില്‍ കുടുങ്ങിയ ഒരു കുട്ടിയെ ഉള്‍പ്പെടെ നാല് പേരെ രക്ഷപ്പെടുത്തിയതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ചീഫ് ഫയര്‍ ഓഫീസര്‍ വ്യക്തമാക്കി.നിസ്സാരമായ പരിക്കേറ്റ 20 പേർക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ ചികിത്സ നൽകിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തെ തീവ്രവാദമായി കണക്കാക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റാരെക്കുറിച്ചും അന്വേഷിക്കുന്നില്ലെന്നും മെഴ്‌സിസൈഡ് പൊലീസിലെ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് പറഞ്ഞു.
ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ 20-ാമത് ടോപ്പ്-ഫ്ലൈറ്റ് ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി നടന്ന ഓപ്പൺ-ടോപ്പ് ബസ് വിക്ടറി പരേഡ് നടക്കുമ്പോഴാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കാണ് സംഭവം.തെരുവിൽ ആഘോഷിക്കുകയായിരുന്ന ആരാധകർക്കിടയിലെക്ക് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ കാണാം. സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെര്‍ സ്റ്റാമറും ലിവര്‍പൂള്‍ ക്ലബ്ബും അപലപിച്ചു. ലിവർപൂളിലെ കാഴ്ചകൾ ഭയാനകമായിരുന്നുവെന്നും അടിയന്തര സേവനങ്ങൾക്ക് പൊലീസിനോട് നന്ദി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
Highlight: Dozens injured after car plows into pedestrians during Liverpool Football Club parade