KeralaTop Stories

പരിക്കേറ്റ 18 പേരുമായി ഐഎൻഎസ് സൂറത്ത് മംഗലാപുരത്തെത്തി, 2 പേരുടെ നില ഗുരുതരം

കൊച്ചി(Kochi): കണ്ണൂർ അഴീക്കലിനും തലശ്ശേരിക്കുമിടയിൽ പുറംകടലിൽ തീപിടിച്ച് പൊട്ടിത്തെറിച്ച ചരക്ക് കപ്പലിലെ പരിക്കേറ്റവരടക്കം 18 ജീവനക്കാരുമായി നാവികസേന ഐഎൻഎസ് സൂറത്ത് കപ്പൽ മംഗലാപുരത്തെത്തി. 18 പേരെയും പതിനൊന്നു മണിയോടുകൂടിയാണ് മംഗലാപുരം തുറമുഖത്ത് എത്തിച്ചത്. തുടർന്ന്  പരിക്കേറ്റവരെ   ആശുപത്രിയിലേക്ക് മാറ്റി. പതിനെട്ടു പേരിൽ അഞ്ചു പേർക്കാണ് പരിക്ക് സംഭവിച്ചിട്ടുള്ളത്. ഗുരുതമായി പരിക്കേറ്റിട്ടുള്ള രണ്ടുപേരെയാണ് ആദ്യം ആശുപത്രിയിൽ എത്തിച്ചിട്ടുള്ളത്. പരിക്കേറ്റവർക്ക് മുഖത്തടക്കം പൊള്ളലേറ്റിട്ടുണ്ട്.

മംഗലാപുരത്ത് നിന്ന് പോയ രണ്ട് കോസ്റ്റ് ഗാർഡ് ഷിപ്പുകൾ കാണാതായ നാല് ക്രൂ അംഗങ്ങൾക്കായി തിരച്ചിൽ നടത്തുകയാണ്. കപ്പൽ പൂർണമായും തീ വിഴുങ്ങിയ അവസ്ഥയിലാണെന്ന് കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്ട് കമാൻഡന്റ് പി കെ മിശ്ര  പ്രതികരിച്ചു.

കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പൽ അപകടത്തിൽ പെട്ടത്. പൊട്ടിത്തെറിയുണ്ടായ കപ്പലിലിലെ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്നാണ്  വിവരം. ആസിഡു

Highlights: INS Surat arrives in Mangalore with 18 injured, condition of 2 criticalകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം തനിയെ തീപിടിക്കുന്ന രാസവസ്തുക്കൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. അമ്പതോളംകണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് റിപ്പോർട്ട്. 

error: