എഡിജിപി എം.ആർ അജിത് കുമാറിനെതിരായ വിജിലൻസ് കേസ്: വാദം ഈ മാസം 18ലേക്ക് മാറ്റി
തിരുവനന്തപുരം(Thiruvananthapuram): എഡിജിപി എം.ആർ അജിത് കുമാറിനെതിരായ വിജിലൻസ് കേസിൽ വിശദമായ വാദം കേള്‍ക്കാന്‍ ഈ മാസം 18ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. എം.ആര്‍ അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാണ് ഹര്‍ജി.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആദ്യ പരിശോധന നടത്തിയത് എം.ആർ അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥരാണ്. അതിനാൽ ആ അന്വേഷണത്തിൽ കൃത്യമായ കണ്ടെത്തലുകൾ ഉണ്ടാവില്ലെന്ന വാദമുൾപ്പടെ ഹരജിക്കാർ കോടതിയിൽ ഉന്നയിച്ചു.
അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ കേസുകളാണ് അജിത് കുമാറിനെതിരെ ഉണ്ടായിരുന്നത്.
Highlights: Vigilance case against ADGP MR Ajith Kumar: Hearing postponed to 18th of this month