Kerala

ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് കൂട്ടുകെട്ട്, കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കണം:  എം വി ഗോവിന്ദൻ

നിലമ്പൂർ(Nilambur): ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് കൂട്ടുകെട്ടിൽ കോൺഗ്രസിന്റെ നിലപാട് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള അഖിലേന്ത്യ നേതാക്കൾ വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

സോണിയാ ഗാന്ധിയടക്കമുള്ള അഖിലേന്ത്യാ കോൺഗ്രസ് നേതൃത്ത്വം മത നിരപേരക്ഷത ഉയർത്തിപ്പിടിക്കാനും വർഗീയതയെ ശക്തിയായി എതിർക്കുന്നതിനും സജീവ ശ്രമം നടത്തിയിരുന്നു. കേരളത്തിലെ യുഡിഎഫ് നേതാക്കൾ ജമാഅത്തെ ഇസ്ലാമിയുമായി ഐക്യപ്പെട്ടു.

ഈ ഐക്യത്തെ ഏത് രീതിയിലാണ് കാണുന്നത് എന്ന് ജനങ്ങളോട് പരസ്യമായി പറയാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി എം പിക്കുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു
നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ പിന്തുണച്ചതിന് പിന്നാലെ സാഹിത്യകാരന്മാരും കലാകാരന്മാരും വലിയ സൈബർ ആക്രമണങ്ങൾ നേരിടുകയാണ്. അതെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായി എം വി ഗോവിന്ദൻ വ്യക്തമാക്കി.

നാനാതുറയിലുള്ള സാഹിത്യകാരന്മാരും എഴുത്തുകാരും സ്വരാജിന്റെ വിജയത്തിനായി വളരെ ശക്തിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള നിരവധി സാഹിത്യകാരന്മാരും കലാകാരന്മാരും എനിക്ക് നിലമ്പൂരിൽ വോട്ട് ഉണ്ടായിരുന്നെങ്കിൽ ഞാൻ എം സ്വരാജിന് വോട്ട് ചെയ്യുമായിരുന്നു എന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.

Highlights: Jamaat-e-Islami – UDF alliance: Congress should clarify its stand, says M V Govindan.

error: