വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപി ച്ച സംഭവം; ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ
കാസർഗോഡ്(Kasaragod): അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനം തിട്ട പുല്ലാട് സ്വദേശി രഞ്ജിതയെ അധിക്ഷേപിച്ച സംഭവത്തിൽ ഡെ പ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ. കാസർഗോഡ് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെയാണ് ഹോസ്‌ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ജാതിസ്‌പർദ്ദ വളർത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ രഞ്ജിതയെ ജാതീയമായി അധി ക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കമന്റിൽ അശ്ലീല വും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരു ന്നു.
പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക് ഓൺ ലൈനായി പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ സ സ്പെൻഡ് ചെയ്തിരുന്നു.
നേരത്തെ കാഞ്ഞങ്ങാട് എംഎൽഎയും മുൻമന്ത്രിയുമായ ഇ.ചന്ദ്രശേ ഖരനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതി ന് പിന്നാലെ പവിത്രനെതിരേ നടപടിയെടുത്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പാണ് ഇയാളെ ജോലിയിൽ തിരി കെ പ്രവേശിച്ചത്. പിന്നാലെയാണ് മറ്റൊരു അധിക്ഷേപ പോസ്റ്റും പ ങ്കുവച്ചത്.
Highlights: Deputy Tehsildar in custody for insulting Ranjitha, who died in a plane crash