ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനമെന്ന് പരാതി: കഴകക്കാരനായി ഈഴവൻ വേണ്ടെന്ന് തന്ത്രി
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനമെന്ന് ആക്ഷേപം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകപ്രവർത്തിയിൽ നിയമിച്ച ബാലു എന്ന ചെറുപ്പക്കാരനെ ഓഫീസിലേക്ക് സ്ഥലംമാറ്റി. തന്ത്രിമാരുടെയും വാര്യർ സമാജത്തിൻറേയും എതിർപ്പിനെ തുടർന്നാണ് സ്ഥലംമാറ്റം.
ഫെബ്രുവരി 24 നാണ് വിവാദ നിയമനം നടന്നത്. ഇന്ന് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം നടക്കുകയാണ്. ഈഴവൻ ആയതിനാൽ കഴക പ്രവർത്തി ചെയ്യാനാവില്ല എന്ന നിലപാടാണ് തന്ത്രിമാരും വാര്യർ സമാജം എടുത്തതെന്ന് ഭരണസമിതി വ്യക്തമാക്കി.
എന്നാൽ താൽകാലികമായി മാത്രമാണ് സ്ഥലമാറ്റമെന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ. കെ ജി അജയുമാർ വിശദീകരിച്ചു.
താൽകാലിക പ്രശ്നപരിഹാരത്തിനാണ് യുവാവിനെ ഓഫീസിലേക്ക് മാറ്റിയത്. തുടർന്ന് ബാലു ഏഴു ദിവസത്തെ അവധിയിൽ പ്രവേശിച്ചു.