National

“അമേരിക്കയ്ക്ക് മുന്നിൽ മിണ്ടിയില്ല, ഇപ്പോൾ മോദി സിന്ദൂരം വിൽക്കുന്നു” – വിമർശനവുമായി മമത

ന്യൂഡൽഹി(New Delhi): ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാനെതിരായ സൈനിക നടപടിയെ മുൻനിർത്തി അഞ്ചു സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. “അമേരിക്കയുടെ മുന്നിൽ മിണ്ടാൻ ധൈര്യമില്ലാത്ത മോദി ഇപ്പോൾ രാജ്യത്താകെ സിന്ദൂരം വിൽക്കുന്നു, എന്നായിരുന്നു വിമർശനം.

പാകിസ്ഥാനെതിരായ തിരിച്ചടിയെ അനുകൂലിച്ചുകൊണ്ട് നടക്കുന്ന ബിഹാർ പര്യടനത്തിലാണ് മോദി നിരന്തരം മുൻ സര്‍ക്കാറുകളെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ചത്. “മോദി പ്രധാനമന്ത്രിയായിട്ടല്ല, ബിജെപിയുടെ പ്രചാരകനായിട്ടാണ് ഈ വേദികളിൽ സംസാരിക്കുന്നത്. സൈനികരുടെ രക്തസാക്ഷിയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് ഇപ്പോഴത്തെ ബിജെപി നേതാക്കൾ,” എന്നും മമത കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളിൽ ബീഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലായി മോദി നിരവധി റാലികളിലും റോഡ് ഷോകളിലും പങ്കെടുത്തു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, വെടിവെപ്പിൽ കൊല്ലപ്പെട്ട കാന്പൂർ സ്വദേശി ശുഭം ദ്വിവേദിയുടെ വീട്ടിലെത്തി അനുശോചനം അറിയിക്കുകയും ചെയ്തു.

വോട്ടിന് മുമ്പുള്ള തീവ്രദേശഭക്തി പ്രചരണങ്ങൾക്കെതിരെ നേരത്തെ കോൺഗ്രസും വിമർശനവുമായി രംഗത്തെത്തിയിരുന്നു. സൈനിക നടപടിയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അഭ്യാസമാക്കരുതെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Highlights: “He didn’t speak up in front of America, now Modi is selling vermilion” – Mamata criticizes

error: