വാഷിംഗ്ടൺ. ഓപ്പറേഷൻ സിന്ദൂറിൽ ഞാൻ ഇടപ്പെട്ടില്ലായിരുന്നെങ്കിൽ പാകിസ്താൻ പ്രധാനമന്ത്രി മരിച്ചേനെയെന്ന് പരാമർശിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്തായിരുന്നു ട്രംപിൻ്റെ പ്രസ്താവന. ഇന്ത്യ – പാകിസ്താൻ സംഘർഷം തടയുന്നതിൽ തനിക്ക് നിർണായക പങ്കുണ്ടെന്നും ട്രംപ് പറഞ്ഞു.
പാകിസ്താൻ പ്രധാന മന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഘർഷം അവസാനിപ്പിച്ചതിൽ ട്രംപിനെ പ്രശംസിച്ചെന്നും പാകിസ്താൻ്റെ 35 ദശലക്ഷം ആളുകളുടെ ജീവൻ രക്ഷിച്ചതിന് പിന്നിൽ ട്രംപിൻ്റെ ഇടപെടലാണെന്ന് പറഞ്ഞെന്നും ഡോണൾഡ് ട്രംപ് പറയുകയുണ്ടായി.താൻ അധികാരത്തിലേറി വെറും പത്ത് മാസത്തിനകം എട്ടോളം യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ-പാകിസ്താൻ സംഘർഷം ആണവയുദ്ധത്തിൻ്റെ വക്കിൽ എത്തിയതാണെന്നും ട്രപിൻ്റെ നിർണായക ഇടപെടലാണ് അത് ഒഴിവാക്കിയതെന്നും ട്രംപ് പറഞ്ഞു. യുഎസ് സമ്മർദത്തെ തുടർന്നാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുകയായിരുന്നു.
അതേസമയം ഇറാൻ തീവ്രവാദത്തിൻ്റെ ഒന്നാം നമ്പർ സ്പോൺസറാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഡിസംബർ 25ന് ശേഷം ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ച ശേഷം 32,000 പേരാണ് കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
