Home Sports“ഒരു ബ്രേക്ക് അനിവാര്യമാണ്”; തുടർച്ചയായ തോൽവിക്ക് പിന്നാലെ തുറന്നുപറഞ്ഞ് റിഷഭ് പന്ത്

“ഒരു ബ്രേക്ക് അനിവാര്യമാണ്”; തുടർച്ചയായ തോൽവിക്ക് പിന്നാലെ തുറന്നുപറഞ്ഞ് റിഷഭ് പന്ത്

by news_desk1
0 comments

ലക്നൗ: ഐപിഎല്ലിൽ തുടർച്ചയായ അഞ്ചാം തോൽവിയോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണ സാഹചര്യത്തിൽ റിഷഭ് പന്ത് തുറന്നുപറച്ചിലുമായി രംഗത്ത്. ടീമിൽ വലിയ സമ്മർദ്ദമുണ്ടെന്നും താരങ്ങൾക്ക് ഒരു ഇടവേള അത്യാവശ്യമാണെന്നും ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ വ്യക്തമാക്കി.

ലക്നൗ സൂപ്പർ ജയന്‍റ്സ്-ന് കൊൽക്കത്തക്കെതിരായ തോൽവിക്ക് പിന്നാലെയാണ് പന്തിന്റെ പ്രതികരണം. മത്സരത്തിനിടെ എടുത്ത ചില നിർണായക തീരുമാനങ്ങൾ വിമർശനവിധേയമായ സാഹചര്യത്തിലാണ് ക്യാപ്റ്റൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

കൊൽക്കത്ത ഇന്നിംഗ്സിലെ അവസാന ഓവർ സ്പിന്നർ ദിഗ്‌വേഷ് രതിക്ക് ഏൽപ്പിച്ചതാണ് പ്രധാനമായും വിമർശനത്തിന് ഇടയാക്കിയത്. ആ ഓവറിൽ റിങ്കു സിംഗ് തുടർച്ചയായി നാല് സിക്സറുകൾ പറത്തിയതോടെ മത്സരത്തിന്റെ ഗതി മാറി. വിക്കറ്റ് നേടാനുള്ള ശ്രമമായിരുന്നു ആ നീക്കം, എന്നാൽ അത് പാളിപ്പോയെന്ന് പന്ത് സമ്മതിച്ചു.

സൂപ്പർ ഓവറിലും തീരുമാനങ്ങൾ തിരിച്ചടിയായി. ഫോമിലുള്ള പന്തിനെയോ മിച്ച് മാർഷിനെയോ മാറ്റിനിർത്തി നിക്കോളാസ് പൂരാനെ തിരഞ്ഞെടുത്തത് ടീമിന് നഷ്ടമായി. പൂജ്യത്തിന് പുറത്തായ പൂരാന്റെ പുറത്താകലോടെ ലക്നൗവിന്റെ പോരാട്ടം ഒരു റണ്ണിൽ അവസാനിച്ചു.

“അത് ടീമിന്റെ കൂട്ടായ തീരുമാനം ആയിരുന്നു. ഫോമിൽ ഇല്ലെങ്കിലും താരങ്ങളെ വിശ്വസിക്കേണ്ടതുണ്ട്. അവർ തിരിച്ചുവരും,” എന്ന് പന്ത് പറഞ്ഞു.

ടീമിന് മാനസികമായി പുതുക്കപ്പെടാൻ ഒരു ഇടവേള അനിവാര്യമാണെന്നും, ഓരോ താരവും വ്യക്തിഗത ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പന്ത് കൂട്ടിച്ചേർത്തു. “ഉത്തരങ്ങൾ പുറത്തല്ല, നമ്മളിൽ തന്നെയാണ്. ബ്രേക്കിന് ശേഷം ടീമിൽ പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടാകും,” എന്നും അദ്ദേഹം പറഞ്ഞു.

You may also like