Home WORLD CUP 26‘തലയുയർത്തി മടങ്ങാം ലിയോ, ഫുട്ബോൾ ചരിത്രം എക്കാലവും നിങ്ങളെ ഓർക്കും…’; കണ്ണീരണിഞ്ഞ് മെസി

‘തലയുയർത്തി മടങ്ങാം ലിയോ, ഫുട്ബോൾ ചരിത്രം എക്കാലവും നിങ്ങളെ ഓർക്കും…’; കണ്ണീരണിഞ്ഞ് മെസി

by news_desk
0 comments

കരിയറിലെ രണ്ടാം ലോകകപ്പ് കിരീടമെന്ന സ്വപ്നതുല്യമായ നേട്ടം തൊട്ടരികിൽ നഷ്ടപ്പെട്ട് ഇതിഹാസ താരം ലയണൽ മെസി. സ്പെയിനിനെതിരായ കലാശപ്പോരാട്ടത്തിൽ കളിയിലുടനീളം പത്ത് പേരായി ചുരുങ്ങിയിട്ടും, അവസാന നിമിഷങ്ങളിൽ മെസി കാഴ്ചവെച്ച പോരാട്ടവീര്യം അർജന്റീനയെ തുണച്ചില്ല. എക്സ്ട്രാ ടൈമിൽ, 106-ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ വിജയഗോൾ നേടിയ സ്‌പെയിൻ ഒരൊറ്റ ഗോളിന് വിജയം സ്വന്തമാക്കുകയായിരുന്നു.

തന്റെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് കണക്കുകളുമായാണ് മെസി ഇത്തവണ ഫൈനൽ പോരാട്ടത്തിനിറങ്ങിയത്. ബ്രസീലിയൻ ഇതിഹാസം കഫുവിന് ശേഷം മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ഒരു ടീമിനെ നയിക്കുന്ന ക്യാപ്റ്റൻ കൂടിയായി മെസി മാറി. ഇത്തവണ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി ടീമിന്റെ എല്ലാ നിർണായക മത്സരങ്ങളിലും അവിശ്വസനീയമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ടൂർണമെന്റിലുടനീളം എട്ട് മികച്ച ഗോളവസരങ്ങളാണ് മെസി സഹതാരങ്ങൾക്കായി സൃഷ്ടിച്ചത്. ഇതിനുപുറമേ, ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയെ മറികടന്ന് മെസി മുന്നിലെത്തുകയും ചെയ്തു. 39-ാം വയസ്സിലും ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ താരം പുറത്തെടുത്ത മാസ്മരിക പ്രകടനം മാത്രം മതിയാകും മെസിയിലെ പ്രതിഭയ്ക്ക് വയസ്സ് ഒരു തടസ്സമല്ലെന്ന് വിമർശകർക്ക് മനസ്സിലാക്കാൻ. നോക്കൗട്ട് റൗണ്ടിൽ പുറത്താകലിന്റെ വക്കിൽ നിന്ന് അർജന്റീനയെ സ്വന്തം ചുമലിലേറ്റിയാണ് മെസി ഫൈനൽ വരെ എത്തിച്ചത്. ഫൈനൽ വിസിലിന് ശേഷം വികാരാധീനനായി പൊട്ടിക്കരയുന്ന മെസിയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. അവിസ്മരണീയമായ ഒരു ലോകകപ്പ് സമ്മാനിച്ചതിന് കോടിക്കണക്കിന് ആരാധകരാണ് മെസിക്ക് നന്ദി അറിയിച്ചുകൊണ്ട് കുറിപ്പുകൾ പങ്കുവെക്കുന്നത്.

അതേസമയം, ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ സമ്പൂർണ ആധിപത്യമാണ് മൈതാനത്ത് സ്‌പെയിൻ പുറത്തെടുത്തത്. എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതിനെ തുടർന്ന് പത്ത് പേരുമായി പൊരുതിയ അർജന്റീന പരമാവധി പ്രതിരോധിച്ചു നോക്കിയെങ്കിലും, നിരന്തരം ആക്രമണം അഴിച്ചുവിട്ട സ്‌പെയിൻ നൂറ്റിയാറാം മിനിറ്റിൽ ലക്ഷ്യം കാണുകയായിരുന്നു. 2010-ൽ ഇനിയേസ്റ്റയുടെ ഗോളിലൂടെ നെതർലാൻഡ്സിനെ തോൽപ്പിച്ച് കന്നിക്കിരീടം നേടിയ ശേഷം സ്‌പെയിൻ സ്വന്തമാക്കുന്ന രണ്ടാമത്തെ ലോകകപ്പ് വിജയമാണിത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ആക്രമിച്ചു കളിച്ച സ്‌പെയിൻ തന്നെയായിരുന്നു മത്സരത്തിലുടനീളം പന്തിന്റെ നിയന്ത്രണം കൈവെച്ചിരുന്നത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ഒരൊറ്റ ഷോട്ട് ഓൺ ടാർഗറ്റ് പോലും ഉതിർക്കാൻ കഴിയാതിരുന്ന അർജന്റീനയ്ക്ക് രണ്ടാം പകുതിയിലും മുന്നേറ്റനിരയിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. കളിയുടനീളം പ്രതിരോധത്തിലൂന്നി കളിച്ച അവർക്ക്, പ്രതിരോധത്തിലെ പ്രധാന കരുത്തനായ ലിസാൻഡ്രോ മാർട്ടിനെസിന് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നതും വലിയ തിരിച്ചടിയായി.

You may also like