തിരുവനന്തപുരം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ശക്തമായി. സംഭവത്തിൽ സ്ഥാപനത്തിന്റെ ചുമതലക്കാരോട് കെപിസിസി വിശദീകരണം തേടി.
ബിജെപി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരത്തിനായി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ വാടകയ്ക്ക് നൽകിയതാണ് കോൺഗ്രസിനുള്ളിൽ വിവാദങ്ങൾക്ക് വഴിവെച്ചത്.
അതേസമയം, രാഷ്ട്രീയ വ്യത്യാസമില്ലാതെ വിവിധ സംഘടനകളുടെ പരിപാടികൾക്കായി ഹാൾ സാധാരണയായി വാടകയ്ക്ക് നൽകാറുണ്ടെന്നാണ് സ്ഥാപനത്തിന്റെ ചുമതലക്കാർ വിശദീകരിച്ചത്.
ബിജെപി പഠന ശിബിരത്തിൽ ആർ. ശ്രീലേഖ അടക്കമുള്ളവർ പങ്കെടുത്തിരുന്നു.
സംഭവത്തിൽ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കാനും പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഇത്തരം തീരുമാനങ്ങൾ എടുത്തതുമായി ബന്ധപ്പെട്ടും കെപിസിസി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.

